Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ഇനി പിടിച്ചാല്‍ കിട്ടില്ല... ആരാധകര്‍ പട്ടിണി കിടന്നിട്ടും സ്വന്തം ജീവന്‍ നോക്കി പോയ രജനീകാന്തിന്റെ പുറകേ പോയിട്ട് കാര്യമില്ലെന്ന് മനസിലാക്കി കളംമാറ്റിച്ചവിട്ടി ബിജെപി; തമിഴ്‌നാടിനെ ഇളക്കി മറിക്കാന്‍ ചിന്നമ്മ വിളികള്‍ ശക്തം; ശശികലയ്ക്കായി ശബ്ദമുയര്‍ത്തി അണികള്‍

14 JANUARY 2021 08:25 AM IST
മലയാളി വാര്‍ത്ത

കുറേ കോടികള്‍ നേടി സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ ജയിലില്‍ കിടന്നൊന്നും വച്ച് തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല. അതവര്‍ അലങ്കാരമായി കൊണ്ടു നടക്കും. അത് ജയലളിതയിലൂടെ കണ്ടതാണ്. ജയലളിതയുടെ മാര്‍ഗം പിന്തുടര്‍ന്ന തോഴി വി.കെ. ശശികലയും ജയിലിലാണ്. അവര്‍ ഉടന്‍ മോചനം നേടുമെന്ന വാര്‍ത്തയാണ് വരുന്നത്. ജയിലില്‍ നിന്നിറങ്ങിയാല്‍ പിടിച്ച് മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് അണികള്‍. രജനികാന്ത് സ്വന്തം ആരോഗ്യവും കൊണ്ട് പോയ സ്ഥിതിക്ക് ശശികലയിലാണ് ബിജെപിക്കും നോട്ടം.

ജയലളിതയുടെ വലംകയ്യും അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികലയുടെ ജയില്‍മോചനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ചിന്നമ്മയെ പ്രകീര്‍ത്തിച്ചു പാര്‍ട്ടിയില്‍ സ്വരങ്ങളുയര്‍ന്നു. ജയലളിതയ്‌ക്കൊപ്പം ത്യാഗപൂര്‍ണമായ ജീവിതം നയിച്ച ശശികലയെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഗോകുല ഇന്ദിര പറഞ്ഞു.

ശശികല അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കുമെന്നും അവരുടെ സഹോദരീപുത്രന്‍ ടി.ടി.വി. ദിനകരന്‍ സ്ഥാപിച്ച 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' തങ്ങളുടെ സഹോദരന്മാരാണെന്നും മന്ത്രി രാജേന്ദ്ര ബാലാജിയും വ്യക്തമാക്കി. ദിനകരന്‍ അണ്ണാഡിഎംകെ ലയനത്തിനു ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണു ശശികലയ്ക്കുള്ള പരസ്യ പിന്തുണ. അനധികൃത സ്വത്തുകേസിലെ 4 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി 27നു ശശികല ബെംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങും.

പാര്‍ട്ടിയില്‍ പുതിയ അധികാര കേന്ദ്രം രൂപപ്പെടുമെന്നതിനാല്‍ ശശികലയെ തിരിച്ചെടുക്കുന്നതിനോടു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനും താല്‍പര്യമില്ല.

എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശശികല സീറ്റ് നല്‍കിയ നേതാക്കള്‍ക്ക് ഇപ്പോഴും അവരോടു കൂറുണ്ട്. മധുരയുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ഭൂരിഭാഗം നേതാക്കളും ശശികല വിഭാഗത്തെ തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5 % വോട്ടു പിടിച്ച ദിനകരന്റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണായകമാകാമെന്ന് അവര്‍ ഭയപ്പെടുന്നു. 12 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളില്‍ ശശികല പക്ഷത്തിനു ഫലത്തെ സ്വാധീനിക്കാനാകും. ഇതു കൂടി കണക്കിലെടുത്താണു ബിജെപിയുടെ കരുനീക്കം.

അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് രജനീകാന്ത്. നിര്‍ബന്ധിച്ച് വേദനിപ്പിക്കരുതെന്നും ആരാധകരോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആരാധകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രജനി ഒരിക്കല്‍ക്കൂടി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയം വേണ്ടെന്ന് വെക്കാനുള്ള കാരണം ഇതിനകം വിശദീകരിച്ചുണ്ടെന്നും തന്റെ മനസ്സുമാറ്റാന്‍ ഇനിയും ഇത്തരം സമ്മേളനങ്ങള്‍ നടത്തി വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും ട്വിറ്റര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

രജനി മക്കള്‍ മന്‍ട്രത്തില്‍നിന്ന് പുറത്താക്കിയവരും ഒരു വിഭാഗം ആരാധകരും ചേര്‍ന്നാണ് ചെന്നൈയില്‍ കഴിഞ്ഞദിവസം സമ്മേളനം നടത്തിയതെന്ന് വിശദീകരിച്ച രജനി ഇതില്‍ പങ്കെടുക്കാതിരുന്ന ആരാധകരോട് നന്ദി അറിയിച്ചു. സമാധാനപരമായും അച്ചടക്കത്തോടും ഒന്നിച്ച് കൂടിയതിനെ അഭിനന്ദിച്ചുവെങ്കിലും രജനി മക്കള്‍ മന്‍ട്രം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിലുള്ള അതൃപ്തിയും രജനി പ്രസ്താവനയില്‍ വ്യക്തമാക്കി. മാത്രമല്ല ആരാധകര്‍ നിരാഹാരം നടത്തുകയും ചെയ്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും രജനീകാന്തിന്റെ മനസ് മാറാതെ വന്നതോടെയാണ് ബിജെപിയ്ക്കും മതിയായത്. അവര്‍ക്കും ശശികലയിലാണ് ഇനി പ്രതീക്ഷ. ശശികലയാണ് ഇനി കാണപ്പെട്ട കടവുളൈ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (7 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (8 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (8 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (9 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (10 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (10 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (10 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (10 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (11 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (11 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (11 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (12 hours ago)

Malayali Vartha Recommends