Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

സ്റ്റേയ്ക്ക് മുമ്പ് അന്വേഷണം... സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം തുടങ്ങാന്‍ സിബിഐ; ലൈഫ് അഴിമതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രത്യക്ഷ പരാമര്‍ശം കേരള ഹൈക്കോടതി നടത്താത്തതില്‍ സമാധാനത്തോടെ സര്‍ക്കാര്‍

14 JANUARY 2021 10:32 AM IST
മലയാളി വാര്‍ത്ത

സത്യത്തില്‍ ഹൈകോടതിയില്‍ നിന്നും പണി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. പക്ഷേ എന്തോ ഭാഗ്യത്തിന് ഒഴിഞ്ഞുപോയെന്ന് പറഞ്ഞാല്‍ മതി.

അതേ സമയം ലൈഫ് അഴിമതി അന്വേഷണം ഏറ്റെടുക്കാനുള്ള ഒരുക്കങ്ങളെല്ലാം സി ബി ഐ പൂര്‍ത്തിയാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം തുടങ്ങാനാണ് നീക്കം.

ലൈഫ് അഴിമതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രത്യക്ഷ പരാമര്‍ശം കേരള ഹൈക്കോടതി നടത്താത്തതില്‍ സമാധാനത്തോടെയിരിക്കുകയാണ് സര്‍ക്കാര്‍. യൂണിടാക് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയാണെങ്കില്‍ അതിനെ പിന്തുണച്ച് ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാനും ആലോചനയുണ്ട്. ഇതിനിടയിലാണ് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കാരണം സി ബി ഐ അന്വേഷണം തുടങ്ങിയാല്‍ കോടതി പറയുന്നിടത്ത് കാര്യങ്ങള്‍ നിന്നെന്ന് വരില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. അത് ഉദ്യോഗസ്ഥരെ കടന്ന് ഭരണനേതൃത്വത്തിലെത്താന്‍ അധിക സമയം വേണ്ട.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട ഭരണനേത്യത്വത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടാകുമെന്ന ഭയം സര്‍ക്കാരിന് ഉണ്ടായിരുന്നു. ഉന്നത പശ്ചാത്തലമുള്ളവരുടെ ബുദ്ധിപരമായ തട്ടിപ്പ് എന്നാണ് ഇടപാടിനെ ഹൈക്കോടതി വിശേഷിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ തട്ടിപ്പാണ് ഇത്. ഇതിന് പിന്നില്‍ സൂത്രധാരകന്‍മാര്‍ ഉണ്ട്.

റെഡ്ക്രസന്റ് ഒരു വിദേശ ഏജന്‍സിയാണ്. വിദേശ സഹായത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും റെഡ് ക്രസന്റും ധാരണയുണ്ടാക്കി. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ യു എ ഇ കോണ്‍സല്‍ ജനറലും യൂനിടാക്കും തമ്മില്‍ ധാരണ ഉണ്ടാക്കി. ഫണ്ട് തന്നവരും സ്വീകരിച്ചവരും കെട്ടിട നിര്‍മ്മാണത്തില്‍ കക്ഷികളല്ല. വിദേശസനാണയം സ്വകാര്യ ഏജന്‍സിയായ യൂനിടാക്കിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന് കോടതി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പണം തട്ടുന്നു എന്നത് വ്യക്തമാണ്.

അപ്പോഴും സര്‍ക്കാരിന്റെ സമാധാനം തങ്ങള്‍ക്കെതിരെ അന്വേഷണം വന്നില്ല എന്നതാണ്. മന്ത്രിമാര്‍ രാഷ്ട്രീയ ഭരണാധികാരികളാണെന്നാണ് കോടതി പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമില്ല. നയപരമായ തീരുമാനം മന്ത്രിമാര്‍ എടുക്കുന്നു എന്നത് കൊണ്ട് അവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്താനാവില്ല.നയപരമായ തീരുമാനം എടുക്കാന്‍ രാഷ്ട്രീയക്കാരെ സഹായിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥര്‍ ഭരണഘടനാപരമായ ബാധ്യത പാലിക്കണം. ഒരു വിഷയത്തില്‍ നിയമപരമായ ബാധ്യത ഉണ്ടാകുമ്പോള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ഉദ്യോഗസ്ഥരാണെന്നും. കോടതി പറയുന്നു. ലൈഫ് ഫണ്ട് വക മാറ്റിയതില്‍ ഐ എഎസ്സുകാര്‍ക്ക് പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ധാരണാപത്രം തയ്യാറാക്കിയതില്‍ തന്നെ കോടതി സംശയങ്ങള്‍ ഉന്നയിച്ചു.സ്വപ്നയുടെ ഇടനിലകാരനായാണ് സന്തോഷ് ഈപ്പന്‍ പ്രവര്‍ത്തിച്ചതെന്നും കോടതി പറഞ്ഞു. ഇതോടെ കോടതി മന്ത്രിമാരെ പൂര്‍ണമായി ഒഴിവാക്കി. അഴിമതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്നാണ് കോടതിയുടെ നിരീക്ഷണം.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കണമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അതിനാല്‍ യുണിടാക്കിന് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹര്‍ജികളില്‍ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയത്. നേരിട്ട് സുപ്രീം കോടതിയില്‍ എത്തുന്നതിന് പകരം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ യൂണിടാക് നല്‍കുന്ന ഹര്‍ജിയില്‍ ഹാജരായി സിബിഐ അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന അഭിപ്രായവും സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുണ്ട്. ഏതായാലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല.

കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാലാണ് അപ്പീലുമായി ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സി ബി ഐ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തും എന്ന ആശങ്കയില്‍ തന്നെയാണ് സര്‍ക്കാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (7 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (8 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (8 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (9 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (10 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (10 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (10 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (10 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (11 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (11 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (11 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (12 hours ago)

Malayali Vartha Recommends