പേട്ടയിലെ മെട്രോ പാർക്കിങ് അടച്ചു ;റോഡിൽ ഗതാഗത തടസ്സം; അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്നത് തുടരുന്നു
കൊച്ചിമെട്രോയിലെ പേട്ട സ്റ്റേഷൻറെ പടിഞ്ഞാറു ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ഒരു മാസം മുൻപാണ് അടച്ചത് .പാർക്കിംഗ് ഗ്രൗണ്ട് അടച്ചത് മൂലം യാത്രക്കാർ വാഹനങ്ങൾ വഴിയരികിലാണ് പാർക്ക് ചെയ്യുന്നത് . അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ് . സോളാര്‍ സംവിധാനം ഘടിപ്പിക്കുന്നതിനും, മറ്റ് അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുമായിരുന്നു ഇവിടെ അടച്ചത് .എന്നാൽ അറ്റകുറ്റ പണികൾ പൂർത്തിയായതിനുശേഷവും പാർക്കിങ്ങിനു അനുവദിക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത് .സ്റ്റേഷന് സമീപം റോഡിന് കിഴക്ക് വശവും, പടിഞ്ഞാറ് വശവും പള്‍ക്കിങ് ഗ്രൗണ്ടുണ്ട്. യാത്രക്കാര്‍ കുറവായതിനാല്‍ രണ്ട് സ്ഥലത്തും സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഒരു പാര്‍ക്കിങ് ഗ്രൗണ്ട് മാത്രമാക്കി ചുരുക്കിയതെന്നും യാത്രക്കാര്‍ വ്യക്തമാക്കി .അധികൃതരും ഒരു പാർക്കിങ് ഗ്രൗണ്ട് മതിയെന്ന നിലപാടിലാണ് .
അനധികൃത പാർക്കിങ്ങ് പിഴ ചുമത്തി ദിവസവും ഇരുപതാളം വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നുണ്ട്. റോഡിൻറെ പടിഞ്ഞറെ ഭാഗത്ത് നിന്നാണ് ദിവസവും രാവിലെയുള്ള ട്രെയിൻ പുറപ്പെടുന്നത് ജനങ്ങളുടെ സൗകര്യാർത്ഥം ഈ ഭാഗത്തെ പാർക്കിങ് ഗ്രൗണ്ടാണ് ഉപയോഗിക്കുന്നത് . ഗ്രൗണ്ട് അടച്ചിട്ടിരിക്കുന്നതിനാൽ അടുത്തുള്ള പറമ്പിലും റോഡരികിലുമാണ് പാർക്ക് ചെയ്യുന്നത്.എന്നാൽ ജനങ്ങൾ ഗതാഗത തടസ്സമുണ്ടാകുന്നെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചിരിക്കുകയാണ് .മെട്രോ ഗ്രൗണ്ടില്‍ പാര്‍ക്ക് ച്ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതിമാസം 250 രൂപയുടെ പാസെടുക്കണം. ഇത് ലഭിക്കുന്നതിന് വേണ്ടി മെട്രോ അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് പിഴ ഈടാക്കിക്കുകയാണെന്നും യാത്രക്കാര്‍ ആക്ഷേപമുന്നയിക്കുന്നു .
https://www.facebook.com/Malayalivartha