Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈശ്വരാ ഇനിയും പരീക്ഷണമോ... ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു; യുവതലമുറയെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് ഇനി തരൂര്‍ മാനിഫെസ്‌റ്റോ; സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും എന്നും അകറ്റി നിര്‍ത്തിയ ശശി തരൂരിനെ കൊണ്ടുവന്നതെന്തിന്?

24 JANUARY 2021 08:06 AM IST
മലയാളി വാര്‍ത്ത

ലോകം അറിയപ്പെടുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വേണ്ടപ്പെട്ടവനാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശശി തരൂരിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. എന്നുകരുതി സംസ്ഥാനം ഒരിക്കലും ബഹുമാനിക്കുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂരിനെ അടുപ്പിക്കുക പോലുമില്ല.

 

എന്നാല്‍ ഇത്തവണ ശശി തരൂര്‍ ഗംഭീര വരവാണ് കണ്ടത്. ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു.

 



തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അമ്പരന്ന സംസ്ഥാന കോണ്‍ഗ്രസിനെ യുവതലമുറയുടെ ഊര്‍ജ്ജം കൂടി പകര്‍ന്ന് സടകുടഞ്ഞ് എഴുന്നേല്‍പ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കളംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി യുവജനങ്ങളെ ആകര്‍ഷിക്കാനും തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക ചുമതല നല്‍കി ശശി തരൂര്‍ എം.പിയെ രംഗത്തിറക്കി.



പ്രകട പത്രികയ്ക്കായി ബെന്നി ബെഹനാന്‍ എം.പി സമതിയെ നിയോഗിച്ചതിന് പുറമേയാണ് തരൂരിന്റെ നിയോഗം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ തരൂര്‍ യുവതലമുറ ഉള്‍പ്പടെയുള്ളവരുമായി സംവദിക്കും. ഇതില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടനപത്രികയുടെ ഭാഗമാകും. ഇതിന് പുറമേ മഞ്ചേശ്വരത്ത് നിന്ന് 31ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങുന്ന ഐശ്വര്യ കേരളയാത്രയില്‍ സ്വരൂപിക്കുന്ന ആശയങ്ങളും ഉള്‍പ്പെടുത്തി ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്ന ദൗത്യമാണ് ബെന്നി ബഹ്‌നാന്‍ സമിതിക്കും തരൂരിനും ഉള്ളത്.



സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളിക്കാര്‍ക്കും സ്വാര്‍ത്ഥ താല്‍പര്യക്കാരായ നേതാക്കള്‍ക്കും കര്‍ശന താക്കീത് നല്‍കിയ നേതൃത്വം അരഡസനോളം മുന്‍ നിര നേതാക്കളെ നിരീക്ഷണത്തിന് നിയോഗിച്ച് സംസ്ഥാന പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം കൈയിലെടുത്തിരിക്കയാണ്. ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ചത് ഇതിന്റെ തെളിവാണ്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും മതമേലദ്ധ്യക്ഷന്മാരുമായുള്ള സാമൂഹിക എന്‍ജിനീയറിംഗ് ആരംഭിച്ചിണ്ട്.


കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സജീവമാകും. എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും വിട്ട് വീഴ്ച്ചകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നുമാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

പുത്തന്‍ ആശയങ്ങളേയും സാമൂഹിക വീക്ഷണങ്ങളേയും പരമാവധി ഉയര്‍ത്തിപിടിച്ച് യുവതലമുറയെ ആകര്‍ഷിക്കാനാണ് നീക്കം. അതിനു പറ്റിയ ആള്‍ തരൂരാണെന്ന് ഹൈക്കമാന്‍ഡ് കരുതിന്നു. ബഹുമുഖ പ്രതിഭയായ തരൂരിന്റെ ആധുനിക മുഖവും ചിന്തകളും വികസന കാഴ്ചപ്പാടുകളും പ്രകടനപത്രികയില്‍ പ്രയോജനപ്പെടുത്തണമെന്ന ചിന്ത ഹൈക്കമാന്‍ഡില്‍ ഉണ്ടായെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിര്‍ദ്ദേശമാണ് തരൂരിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.


തെരഞ്ഞെടുപ്പിനിറങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളിലുള്ളവരുമായി സംവാദം നടത്തി ആശയങ്ങള്‍ സ്വരൂപിച്ചിരുന്നു. അതിന്റെ ബദലാണ് കോണ്‍ഗ്രസ് നീക്കം. ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങളാണ് തുടര്‍ഭരണം ലക്ഷ്യമിട്ട് നടത്തുന്നത്. അതിന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് ഫലിക്കുന്നെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.



സിപി.എമ്മിന്റെ വികസനവിരുദ്ധമുഖം തുറന്നു കാട്ടുമെന്നാണ് ശശി തരൂര്‍ പറയുന്നത്. ചിലരൊക്കെ പറയുന്നു കോണ്‍ഗ്രസും ഇടതും തമ്മില്‍ വ്യത്യാസം ഇല്ലെന്ന്. അതു ശരിയല്ല. സി.പി.എം ഇപ്പോഴും 19ാം നൂറ്റാണ്ടില്‍ നില്‍ക്കുന്നേ ഉള്ളൂ. യുവാക്കള്‍ക്കു വേണ്ടിയും പ്രൊഫഷണല്‍സിനു വേണ്ടിയും സാധാരണക്കാര്‍ക്കു വേണ്ടിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നും ശശി തരൂര്‍ പറയുന്നു. എന്തായാലും തരൂരിന്റെ വരവ് ചെന്നിത്തല പേടിക്കണമോയെന്ന് ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (2 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends