Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ഈശ്വരാ ഇനിയും പരീക്ഷണമോ... ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു; യുവതലമുറയെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് ഇനി തരൂര്‍ മാനിഫെസ്‌റ്റോ; സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും എന്നും അകറ്റി നിര്‍ത്തിയ ശശി തരൂരിനെ കൊണ്ടുവന്നതെന്തിന്?

24 JANUARY 2021 08:06 AM IST
മലയാളി വാര്‍ത്ത

ലോകം അറിയപ്പെടുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വേണ്ടപ്പെട്ടവനാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശശി തരൂരിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. എന്നുകരുതി സംസ്ഥാനം ഒരിക്കലും ബഹുമാനിക്കുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂരിനെ അടുപ്പിക്കുക പോലുമില്ല.

 

എന്നാല്‍ ഇത്തവണ ശശി തരൂര്‍ ഗംഭീര വരവാണ് കണ്ടത്. ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു.

 



തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അമ്പരന്ന സംസ്ഥാന കോണ്‍ഗ്രസിനെ യുവതലമുറയുടെ ഊര്‍ജ്ജം കൂടി പകര്‍ന്ന് സടകുടഞ്ഞ് എഴുന്നേല്‍പ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കളംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി യുവജനങ്ങളെ ആകര്‍ഷിക്കാനും തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക ചുമതല നല്‍കി ശശി തരൂര്‍ എം.പിയെ രംഗത്തിറക്കി.



പ്രകട പത്രികയ്ക്കായി ബെന്നി ബെഹനാന്‍ എം.പി സമതിയെ നിയോഗിച്ചതിന് പുറമേയാണ് തരൂരിന്റെ നിയോഗം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ തരൂര്‍ യുവതലമുറ ഉള്‍പ്പടെയുള്ളവരുമായി സംവദിക്കും. ഇതില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടനപത്രികയുടെ ഭാഗമാകും. ഇതിന് പുറമേ മഞ്ചേശ്വരത്ത് നിന്ന് 31ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങുന്ന ഐശ്വര്യ കേരളയാത്രയില്‍ സ്വരൂപിക്കുന്ന ആശയങ്ങളും ഉള്‍പ്പെടുത്തി ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്ന ദൗത്യമാണ് ബെന്നി ബഹ്‌നാന്‍ സമിതിക്കും തരൂരിനും ഉള്ളത്.



സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളിക്കാര്‍ക്കും സ്വാര്‍ത്ഥ താല്‍പര്യക്കാരായ നേതാക്കള്‍ക്കും കര്‍ശന താക്കീത് നല്‍കിയ നേതൃത്വം അരഡസനോളം മുന്‍ നിര നേതാക്കളെ നിരീക്ഷണത്തിന് നിയോഗിച്ച് സംസ്ഥാന പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം കൈയിലെടുത്തിരിക്കയാണ്. ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ചത് ഇതിന്റെ തെളിവാണ്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും മതമേലദ്ധ്യക്ഷന്മാരുമായുള്ള സാമൂഹിക എന്‍ജിനീയറിംഗ് ആരംഭിച്ചിണ്ട്.


കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സജീവമാകും. എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും വിട്ട് വീഴ്ച്ചകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നുമാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

പുത്തന്‍ ആശയങ്ങളേയും സാമൂഹിക വീക്ഷണങ്ങളേയും പരമാവധി ഉയര്‍ത്തിപിടിച്ച് യുവതലമുറയെ ആകര്‍ഷിക്കാനാണ് നീക്കം. അതിനു പറ്റിയ ആള്‍ തരൂരാണെന്ന് ഹൈക്കമാന്‍ഡ് കരുതിന്നു. ബഹുമുഖ പ്രതിഭയായ തരൂരിന്റെ ആധുനിക മുഖവും ചിന്തകളും വികസന കാഴ്ചപ്പാടുകളും പ്രകടനപത്രികയില്‍ പ്രയോജനപ്പെടുത്തണമെന്ന ചിന്ത ഹൈക്കമാന്‍ഡില്‍ ഉണ്ടായെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിര്‍ദ്ദേശമാണ് തരൂരിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.


തെരഞ്ഞെടുപ്പിനിറങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളിലുള്ളവരുമായി സംവാദം നടത്തി ആശയങ്ങള്‍ സ്വരൂപിച്ചിരുന്നു. അതിന്റെ ബദലാണ് കോണ്‍ഗ്രസ് നീക്കം. ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങളാണ് തുടര്‍ഭരണം ലക്ഷ്യമിട്ട് നടത്തുന്നത്. അതിന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് ഫലിക്കുന്നെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.



സിപി.എമ്മിന്റെ വികസനവിരുദ്ധമുഖം തുറന്നു കാട്ടുമെന്നാണ് ശശി തരൂര്‍ പറയുന്നത്. ചിലരൊക്കെ പറയുന്നു കോണ്‍ഗ്രസും ഇടതും തമ്മില്‍ വ്യത്യാസം ഇല്ലെന്ന്. അതു ശരിയല്ല. സി.പി.എം ഇപ്പോഴും 19ാം നൂറ്റാണ്ടില്‍ നില്‍ക്കുന്നേ ഉള്ളൂ. യുവാക്കള്‍ക്കു വേണ്ടിയും പ്രൊഫഷണല്‍സിനു വേണ്ടിയും സാധാരണക്കാര്‍ക്കു വേണ്ടിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നും ശശി തരൂര്‍ പറയുന്നു. എന്തായാലും തരൂരിന്റെ വരവ് ചെന്നിത്തല പേടിക്കണമോയെന്ന് ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (5 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (5 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (6 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (6 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (8 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (9 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (9 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (10 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (10 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (11 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (11 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (11 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (11 hours ago)

Malayali Vartha Recommends