Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ആദ്യം നിയമിക്കില്ല... പിന്നെ മാനുഷിക പരിഗണന കരുതി നിയമിക്കാം... താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകൾ...

10 FEBRUARY 2021 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്ടിയെന്ന് സൈബറിടം കത്തുന്ന പോര്!! ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആനപ്പക

  പറഞ്ഞത് മാറ്റി പറയുക എന്നത് വല്യ പാടുള്ള പണിയൊന്നുമല്ല എന്നത് ഒരിക്കൽ കൂടി ജനങ്ങൾക്ക് മനസ്സിലാക്കി തന്നിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ. ഒന്നുമില്ലെങ്കിലും അവരും നമ്മളെ പോലെ മനുഷ്യരല്ലേ, അവരും ജീവിക്കട്ടെടോ... സുഹൃത്തുക്കളേ, ഇങ്ങനെയാണ് നമ്മുടെ പിണറായി സർക്കാരിന്റെ നിലപാട്.   കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് 2019 ജൂണിൽ സർക്കാർ നിയമസഭയിൽ തറപ്പിച്ചു പറഞ്ഞ കാര്യമായിരുന്നു. ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വന്ന സബ്മിഷന് മറുപടിയായിട്ടാണ് ശൈലജ ടീച്ചർ ശാഠ്യം പിടിച്ചത്. സ്ഥിരനിയമനം നൽകുന്നതിനു വേണ്ടി 29 പേരുടെ പട്ടിക തയാറാക്കി ധനവകുപ്പിന് കൈമാറിയെങ്കിലും 2006 ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കാരണം കുറഞ്ഞത് 10 വർഷമെങ്കിലും അവർ പൂർത്തിയാക്കിയിരിക്കണം.

ധനവകുപ്പിന്റെ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി സ്ഥിരപ്പെടുത്തലിന്റെ തടസ്സങ്ങൾ അന്ന് ഒരോന്നായി നിരത്തിയത്. കർശന സ്വഭാവത്തിലുള്ള ഉത്തരവ് മറികടന്നാൽ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി എടുത്തു പറഞ്ഞു. എന്നാൽ, 2019ൽ സർക്കാരിന്റെ ഭരണകാലയളവ് കഴിയാറായപ്പോൾ നിലപാട് ആകെ തകിടം മറിഞ്ഞു. മാനുഷിക പരിഗണന കണക്കിലെടുത്ത് നമുക്ക് ആ താത്കാലിക ജീവനക്കാർക്കാരെ അങ്ങ് സ്ഥിരപ്പെടുത്താമെന്നാണ് സർക്കാിന്റെ ഇപ്പോഴത്തെ നിലപാട്.

സർക്കാർ സൂചിപ്പിക്കുന്ന ഉമാദേവി കേസ് എന്താണെന്നു കൂടി നമുക്കൊന്ന് പരിശോധിക്കാം!

സംസ്ഥാനത്തെ കരാർ നിയമന സ്ഥിരപ്പെടുത്തലിനായി സർക്കാർ കണക്കിലെടുക്കുന്ന ഉമാദേവി കേസ് 2006 ഏപ്രിൽ 10-നാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പുറപ്പെടുവിച്ചത്. ഈ വിധിയുടെ വ്യവസ്ഥകൾ പാലിച്ചു മാത്രമേ സ്ഥിരപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട്.

താത്കാലിക നിയമനം ലഭിച്ചവർ ആ തസ്തികയ്ക്ക് പൂർണ യോഗ്യതയുള്ളവർ ആയിരിക്കണം. അംഗീകൃത തസ്തികയിലേക്കായിരിക്കണം നിയമനം. കുറഞ്ഞത് തുടർച്ചയായ 10 വർഷ സർവീസ് ഉണ്ടായിരിക്കണം. ഇതു കോടതി ഉത്തരവുകളുടെ ബലത്തിലുള്ളതാകരുത്. 2006 ഏപ്രിൽ 10-നുള്ളിൽ പത്തു വർഷത്തെ സേവന കാലയളവ് ഉണ്ടായിരിക്കണം. അതായത് 1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സുപ്രീംകോടതി വിധിയുടെ പരിരക്ഷയിൽ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ എന്നവിയാണ് കേസിലെ പ്രധാന വ്യവസ്ഥകൾ.

എന്നാൽ, 10 വർഷം പൂർത്തിയാക്കിയവരെയെല്ലാം സുപ്രീംകോടതിയുടെ ഉമാദേവി കേസ് വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കാൻ കഴിയില്ല. പ്രസ്തുതകേസ് പരിഗണിച്ചു കൊണ്ട് 10 വർഷം പൂർത്തീകരിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് കോടതി അവസരം നൽകിയിട്ടുള്ളത്. ഈ രീതിയിൽ വീണ്ടും സ്ഥിരപ്പെടുത്തൽ നടത്തരുതെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. വിധിപകർപ്പ് പരിശോധിച്ച നിയമവകുപ്പ് ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. നിയമോപദേശത്തിന്റെ പകർപ്പ് ധന അഡീഷണൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്കും കൈമാറിയിരുന്നു.

ഇവ നിലനിൽക്കേ, നമ്മുടെ വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറയുന്നതിങ്ങനെയാണ്; പത്ത് വർഷക്കാലം തുടർച്ചയായി ജോലി ചെയ്ത എല്ലാ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണം എന്നത് ഈ സർക്കാരിന്റെ തീരുമാനമാണ്. തൊഴിൽ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ഥാപനത്തിൽ പത്തും പതിനഞ്ചും വർഷം ജോലി ചെയ്തവരെ പിരിച്ചുവിടാൻ പറ്റുമോ? അവരുടെ കുടുംബം തകർക്കുന്നത് ശരിയാണോ എന്നും സ്ഥിരപ്പെടുത്തിയില്ലെങ്കിൽ അവർക്ക് പെൻഷനോ പി.എഫ്. ആനുകൂല്യങ്ങളോ ലഭിക്കുമോ എന്നും ചിന്തിക്കണം എന്ന ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അവരെ ആ ജോലിയിൽ സ്ഥിരിപ്പെടുത്തുകയാണ് അതിനുള്ള ഏക പരിഹാരമാർഗം. ഇവരെയെല്ലാം ഈ സർക്കാർ നിയമിച്ചതല്ല. ഇക്കൂട്ടത്തിൽ മുൻ സർക്കാരുകളുടെ കാലത്തടക്കം നിയമിച്ചവരുണ്ട്. അവരെയെല്ലാം രക്ഷിക്കാനുള്ള ചുമതല സർക്കാരിനാണെന്നും അദ്ദേഹം പറയുന്നു. ഈ തസ്തികകൾ പി.എസ്.സി. നിയമനം നടത്തുന്നവയല്ല മറിച്ച് ഇതെല്ലാം താത്കാലിക കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കുള്ളതാണെന്നും പി.എസ്.സി.ക്ക് വിടേണ്ട തസ്തികകളിലൊന്നും ഇങ്ങനെ നിയമനം നടത്താനാകില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകളാണ്. പി.എസ്.സി.ക്ക് നിയമനച്ചുമതല കൈമാറിയ സ്ഥാപനങ്ങൾ മുതൽ പൊതുമേഖലാസ്ഥാപനങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. വിവിധ കാലങ്ങളിൽ അന്നത്തെ സർക്കാരുകളുടെയും ഭരണാധികാരികളുടെയും പിൻബലത്തിൽ നിയമനം നേടിയവരാണ് ഇക്കൂട്ടത്തിൽ പെടുന്നവർ. സ്ഥിരനിയമനത്തിനുള്ള സേവനകാലയളവ് പൂർത്തിയാക്കാത്തവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സംവരണവ്യവസ്ഥകൾ പാലിക്കാതെ നിയമനം നേടിയവരാണ് ഇപ്പോൾ സ്ഥിരനിയമനം കാത്തിരിക്കുന്നത് എന്നത് എന്ത് വിരോധാഭാസമാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (9 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (9 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (9 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (10 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (10 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (10 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (11 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (11 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (11 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (11 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (11 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (11 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (12 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (12 hours ago)

Malayali Vartha Recommends