Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

വീണ്ടും മിണ്ടാതിരുന്നാല്‍... ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം ഡി യുമായ എന്‍. പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം; അതേസമയം മടിച്ച് സര്‍ക്കാരും

02 MARCH 2021 08:04 AM IST
മലയാളി വാര്‍ത്ത

എന്‍. പ്രശാന്തിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് സി പി എം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രശാന്തിന് മുന്നിലെത്തുമ്പോള്‍ സര്‍ക്കാരിന് പേടിയാവും.

പ്രശാന്തിനെതിരെ മുന വച്ച് സംസാരിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍
പിണറായി തയ്യാറല്ല. പ്രശന്തിനെതിരെ നടപടിയെടുത്താല്‍ ടോം ജോസിന്റെ പേര് ചിത്രത്തിലെത്തും എന്നതാണ് മുഖ്യമന്ത്രിയുടെ സംശയമെന്ന് ചിലര്‍ സംശയിക്കുന്നു.

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് സി പി എമ്മിനെ തത്കാലം സമാധാനിപ്പിക്കാനാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും നെറികേടുകള്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലെ ദുഷ്ടാത്മാവ് പ്രശാന്താണെന്ന വേണം കരുതാന്‍. ശംഖും മുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായിട്ടാണ് ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് ചില കേന്ദ്രങ്ങള്‍ ഇറങ്ങിയത്. ഇത്തരമൊരു എംഒയു ഒപ്പിടുമ്പോള്‍ സാധാരണ നിലയില്‍ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടേയില്ല, മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പ് സെക്രട്ടറി അറിയാതെ 5000 കോടിയുടെ കരാര്‍ ഒരു ഉദ്യോഗസ്ഥന്‍ ഒപ്പിട്ടെങ്കില്‍ അദ്ദേഹത്തെ എത്രയും വേഗം സസ്‌പെന്റ് ചെയ്യണം. അതാണ് കേരളം കണ്ട കീഴ് വഴക്കം. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ കരാര്‍ ഒപ്പിട്ട് തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ അവസ്ഥ എന്താകും? മുഖ്യമന്ത്രി പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറിയുടെ വഴിയിലേക്കാണ് പ്രശാന്ത് സഞ്ചരിക്കുന്നതെന്ന് കരുതണം.

ചെന്നിത്തല പറഞ്ഞിട്ടാണ് കരാര്‍ ഒപ്പിട്ടതെന്ന് ആദ്യം പറഞ്ഞത് കടകം പള്ളി സുരേന്ദ്രനാണ്. അത് ശരിയാണെങ്കില്‍ കേരളം ഭരിക്കുന്നത്. ചെന്നിത്തലയാണെന്ന് കരുതേണ്ടി വരും. അത് മുഖ്യമന്ത്രിക്ക് പറയാനുള്ള വഴിയൊരുക്കലായിരുന്നു. കരാര്‍ ഒപ്പിടാന്‍ ഇത്ര ധൃതി എന്തായിരുന്നു എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സര്‍ക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചു.മുഖ്യമന്ത്രി ചോദിച്ചു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാന്‍ സംസ്ഥാനത്തിന് ഒരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം. എങ്കില്‍ പ്രശാന്ത് നടത്തിയത് ഗുരുതരമായ അധികാരദുര്‍വിനിയോഗമാണ്.

സര്‍ക്കാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ഇ എം സി സി എന്ന തട്ടിപ്പ് കമ്പനിയെ ക്ഷണിച്ചുകൊണ്ടു വന്നത് അസന്റ് കേരള എന്ന സര്‍ക്കാര്‍ സംരംഭം വഴിയാണ്. ഇ എം സി സിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയും ഫിഷറീസ് കമ്പനിയും ഇവരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച നടത്തിയതിന് പിന്നാലെ കമ്പനി വ്യാജമാണെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. ഇക്കാര്യം കേന്ദ്രമന്ത്രി മുരളീധരന്‍ സമ്മതിക്കുകയും ചെയ്തു. പ്രസ്തുത കത്ത് മടക്കി പോക്കറ്റിലിട്ട ശേഷമാണ് പ്രശാന്തിനെ കൊണ്ട് കരാര്‍ ഒപ്പിടുവിച്ചത്. കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന രീതിയാണ് ഇത്.

പ്രശാന്ത് സര്‍വാധികാരിയാരിയാണെന്ന് മുഖ്യന്ത്രിയല്ല ആര് പറഞ്ഞാലും അത് വിശ്വസിക്കാന്‍ കഴിയില്ല. കാരണം പ്രശാന്ത് പ്രവര്‍ത്തിക്കുന്നത് ഒരു ചെറിയ കമ്പനിയുടെ തലപ്പത്താണ്. ടോം ജോസിനെ പോലൊരു പ്രഗല്‍ഭനാണ് ഈ കമ്പനിയുടെ ചെയര്‍മാന്‍. ഇ എം സി സിയുമായി ടോം ജോസും ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളും വിദേശത്ത് ചര്‍ച്ച നടത്തിയെന്ന ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി യാതൊന്നും മിണ്ടിയിട്ടില്ല. ടി.കെ. ജോസ് നടത്തുന്ന അന്വേഷണം ടോം ജോസ് നടത്തുന്ന അന്വേഷണം പോലിരിക്കും.

കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് വരാനുള്ള അനുമതി നല്‍കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടും അസന്റ് കേരളയില്‍ കമ്പനിയെ ക്ഷണിച്ചുകൊണ്ടു വന്നത് എന്തിനാണെന്നാണ് ചോദ്യം.

മുഖ്യമന്ത്രിയെ കേരളം വിശ്വസിക്കണമെങ്കില്‍ ടോം ജോസിനെയും പ്രശാന്തിനെയും മിനിമം ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും മാറ്റണം. അങ്ങനെ മാറ്റാതിരുന്നാല്‍ സര്‍ക്കാരിന് ഇവരെ പേടിയാണെന്ന് കരുതേണ്ടി വരും. സി പി എം പറഞ്ഞിട്ടും സര്‍ക്കാര്‍ അനുസരിക്കാതിരിക്കുകയാണെങ്കില്‍ ഡെന്‍മാര്‍ഗില്‍ എന്തോ ചീഞ്ഞ് നാറുന്നതായും കരുതേണ്ടി വരും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends