രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ് ; അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടൽ ;രാഹുലിനെ ട്രോളി പിണറായി വിജയൻ
രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചുള്ള പിണറായിയുടെ പരിഹാസം.'അദ്ദേഹം നല്ല ടൂറിസ്റ്റാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ കടലില്‍ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്', മുഖ്യമന്ത്രി പറഞ്ഞു.രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി പരിഹസിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകുന്നില്ല. പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.അതെ സമയം കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച് തുടര്‍ച്ചയായ നാലാമത്തെ സര്‍വേ ഫലം; ഐ.എ.എന്‍.എസ്. സര്‍വേ ഫലത്തിലും കേരളത്തില്‍ തുടര്‍ഭരണം; 140 ല്‍ 87 സീറ്റ് എല്‍.ഡി.എഫ്. നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
സിപിഎമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ച ശേഷം കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി ഇനി പൊങ്ങിയിട്ട് കാര്യമില്ല എന്ന തരത്തിലാണ് സര്‍വേകള്‍ വരുന്നത്. മാത്രമല്ല മുഖ്യമന്ത്രി കുപ്പായം തയ്ച്ച് നടക്കുന്ന രമേശ് ചെന്നിത്തലയ്ക്കും കൂടെ ചാടാം. കേരളത്തില്‍ നാല് പ്രശസ്ത ഗ്രൂപ്പുകളാണ് തുടര്‍ച്ചയായി ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. ഏഷ്യാനെറ്റ്, ട്വന്റി ഫോര്‍, എബിസി എന്നിവയ്ക്ക് പുറമേ ഐ.എ.എന്‍.എസ് സര്‍വേയും പറയുന്നത് എല്‍ഡിഎഫ് ശരിയാക്കുമെന്നാണ്.കേരളത്തില്‍ ഇടതു തുടര്‍ഭരണമെന്ന എ.ബി.പി ന്യൂസ് സീവോട്ടര്‍ അഭിപ്രായ സര്‍വേയ്ക്കു പിന്നാലെയാണ് സമാന സര്‍വേഫലവുമായി ഐ.എ.എന്‍.എസ് സര്‍വേയുമെത്തുന്നത്. 140 ല്‍ 87 സീറ്റ് എല്‍.ഡി.എഫ് നേടുമെന്നാണ് 9,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ ഫലം. യു.ഡി.എഫിന് 47 മുതല്‍ 51 വരെ സീറ്റ് ലഭിക്കും. ബി.ജെ.പി നിലവിലെ ഒരു സീറ്റില്‍ത്തന്നെ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha