നിലവിളി കേട്ട് ഓടി പാഞ്ഞെത്തിയ പോലീസുക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഉയരുന്ന തീയും പുകയും; ട്രാൻസ്‌ഫോർമർ വീണ കാറിനുള്ളിൽ പിടയുന്ന ജീവനും; ഒടുവിൽ സംഭവിച്ചത്
നമ്മുടെ ഒരൊറ്റ ഇടപെടൽ മതി ചിലരെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നയിക്കാനെന്നും തെളിയിക്കുന്ന സംഭവമാണ് . അത്തരത്തിൽ സമയബന്ധിതമായ ഒരു ഇടപെടൽ നടത്തി ഒരു വ്യക്തിയെ മരണത്തിൽ നിന്നും കൈപിടിച്ചു നടത്തിയിരിക്കുകയാണ് എബി എന്ന പോലീസുകാരൻ. ആരും കേട്ടാൽ ചങ്കിൽ കൈ വെച്ചു പോകുന്ന സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പോലീസുകാരന്റെ ധൈര്യം രക്ഷിച്ചത് ഒരു ജീവന്‍. ശബ്ദം കേട്ട് സ്ഥലത്തേക്ക് കുതിച്ചുപാഞ്ഞു എത്തിയപ്പോൾ ആ പോലീസുകാരൻ ഒരിക്കലും കരുതിയിരുന്നില്ല ഒരു വ്യക്തിയുടെ ജീവൻ തന്നിലൂടെ രക്ഷപ്പെടാൻ പോകുന്നുവെന്ന്.
വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45). മരം ഒടിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് എബി നോക്കുന്നത്. റോഡിലേക്ക് ഇറങ്ങിയതോടെ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കിക്കളഞ്ഞു . വഴിയരികിലെ ട്രാൻസ്ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ വീണു കിടക്കുകയായിരുന്നു. മാത്രമല്ല കാറിന് ചുറ്റും വൈദ്യുതിവിതരണ കമ്പികൾ വീണു കിടക്കുകയായിരുന്നു. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നു.
"ഞായറാഴ്ചയായതിനാൽ ഒരു കുടുംബം തന്നെ കാറിലുണ്ടാകുമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്തായാലും ഒരു ജീവനും നഷ്ടപ്പെടാൻ ഇടവരുത്തരുത് എന്ന ഉദ്ദേശത്തോടെ അദ്ദേഹം രക്ഷാപ്രവർത്തനം നടത്താൻ തുടങ്ങി. ഓടിയെത്തുമ്പോൾ കാറിന് ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന്റെ ഡ്രൈവർസീറ്റിലെ ഒരാളെ മാത്രമേ കാണാനായുള്ളൂ. ഡ്രൈവറുടെ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.
കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചു. ഉടൻ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇതിനിടയിൽ കൈ മുറിഞ്ഞ് രക്തം വാർന്നു. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. നാട്ടുകാരും ഓടിയെത്തി.
ഇതിനുശേഷമാണ് ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈക്ക് രണ്ട് തുന്നലും ഉണ്ട്. എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്ഫോർമറും പൂർണമായും നശിച്ചു ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും കത്തി നശിച്ചു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് ഉള്ളിൽ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ പതിച്ചു. ചുറ്റും വൈദ്യുതിവിതരണ കമ്പികളും വീണു. ഡ്രൈവർസീറ്റിന്റെ ഭാഗത്തെ വാതിൽ തുറക്കാൻ കഴിയാത്തവിധമായിരുന്നു.
അങ്ങനെ വലിയൊരു അപകടത്തിൽ നിന്നും എബി എന്ന പോലീസുകാരന്റെ ഒരൊറ്റ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിന്നും മറ്റൊരാളെ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ധൈര്യത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സമയോചിത വും ബുദ്ധിപരവുമായ ഇടപെടലായിരുന്നു അദ്ദേഹം നടത്തിയത്.
https://www.facebook.com/Malayalivartha