മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം .ഇടതുപക്ഷ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തടയാകുന്ന തരത്തിൽ അവസാന നിമിഷം ഉയർന്ന 5000 കോടിയുടെ അഴിമതി ആരോപണം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്
പിണറായി സർക്കാരിന്റെ മാനം പോയി എന്ന് പറയാൻ കഴിയുന്ന തരത്തിൽ പ്രതിപക്ഷത്തിന് ഊർജ്ജം
പകരുകയാണ് മേഴ്‌സികുട്ടിയമ്മയുടെ വിവാദ നടപടികൾ .മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം .
ഇടതുപക്ഷ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തടയാകുന്ന തരത്തിൽ അവസാന നിമിഷം ഉയർന്ന 5000 കോടിയുടെ അഴിമതി ആരോപണം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത് .പിണറായി സർക്കാരിന്റെ നയങ്ങളെ ഓരോന്നായി എതിർക്കുമ്പോഴും ഇത്രയധികം പ്രതിപക്ഷത്തിന് കരുത്തേകുന്ന തരത്തിലുള്ള അഴിമതി ആരോപണം ചുരുക്കമാണ് .
അഴിമതി ആരോപണങ്ങൾ പലതും ഉയരുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാമെന്നു കരുതിയെങ്കിൽ അത് തെറ്റി എന്ന് തന്നെ പറയേണ്ടി വരും .മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .
അമേരിക്കൻ കമ്പനി ഇഎംസിസി ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഫയൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2 തവണ പരിശോധിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നുണ്ട് . മന്ത്രിയുടെ പരിശോധനകൾക്കു ശേഷമാണു ഫയലിൽ തുടർ നടപടികളെടുത്തത് എന്നതാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .
പദ്ധതി ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പൂർണ ഉത്തരവാദിത്തമെന്നുമുള്ള മന്ത്രിയുടെ അവകാശവാദങ്ങൾ ശരിയല്ലെന്നും തെളിയിക്കുന്നതാണ് ഈ രേഖകൾ.ഇതോടെയാണ് മന്ത്രിയുടെ പല വാദങ്ങളും ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത് .
ഇഎംസിസി ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചതായി സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തായിരിക്കുന്നത് .
സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ ലഭ്യമായ രേഖകൾ പ്രകാരം, 2019 ഓഗസ്റ്റ് 9 നാണ് ഇഎംസിസിയുടെ അപേക്ഷയിൽ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങിയത്. ഒക്ടോബർ 19 നു ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. 21നു മന്ത്രി ഇതു സെക്രട്ടറിക്കു തിരിച്ചു നൽകി. അതിനു മുൻപ് ഒക്ടോബർ 3 നാണ് ഇഎംസിസി കമ്പനിയുടെ അമേരിക്കയിലെ വിശദാംശങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചത്.
അതിനുശേഷം നവംബർ ഒന്നിനു ജ്യോതിലാൽ ഫയൽ വീണ്ടും മന്ത്രിക്കു കൈമാറി. 18നു മന്ത്രി ഫയൽ തിരികെ നൽകി. 2 തവണയും ഫയലിൽ മന്ത്രി കുറിച്ച വിവരങ്ങൾ ഇ–ഫയൽ വെബ്സൈറ്റിൽ ലഭ്യമല്ല. ഇതിനു ശേഷമാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിനു പദ്ധതി കൈമാറുന്നതും അതിനു പിന്നാലെ കെഎസ്ഐഡിസി ആദ്യ ധാരണാപത്രം ഒപ്പിടുന്നതും.
കഴിഞ്ഞ ഡിസംബർ 2 വരെ ഫിഷറീസ് വകുപ്പിൽ ഫയൽ നീക്കം നടന്നിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നാലെ ഫയൽ തീർപ്പാകുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത് .
https://www.facebook.com/Malayalivartha