നിയമസഭാ തെരഞ്ഞെടുപ്പ്; ആർ.എസ്.പിയുടെ പട്ടിക തയ്യാറായി; സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം പ്രഖ്യാപനം
ഏപ്രിൽ ആറിന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള റെവൊല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.എസ്.പി)യുടെ സ്ഥാനാർത്ഥി പട്ടികയിൽ ഒരുവിധം തീരുമാനമായി. ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനേയും മത്സരിപ്പിക്കാൻ പാർട്ടിയിൽ ധാരണയായി.
മുൻമന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.
കയ്പമംഗലം,ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മാത്രം ആയിരിക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
കയ്‌പമംഗലത്തിനു പകരം അമ്പലപ്പുഴയോ റാന്നിയോ ആണ് ആര്‍.എസ്പി. ചോദിക്കുന്നത്. കൊല്ലമോ കുണ്ടറയോ അധികമായി നല്‍കണമെന്ന ആവശ്യത്തിലും യു ഡി എഫില്‍ തീരുമാനമായിട്ടില്ല.
ആറ്റിങ്ങലിന് പകരം വാമനപുരം സീറ്റാണ് ചോദിച്ചിരിക്കുന്നത്. കുണ്ടറ ലഭിച്ചാല്‍ സംസ്ഥാന സെക്രട്ടറി എ എ അസീസോ യു ടി യു സി. ജില്ലാ പ്രസിഡന്റ് ടി സി വിജയനോ മത്സരിക്കും. കൊല്ലം സീറ്റ് കിട്ടിയാല്‍ സി പി സുധീഷ്‌കുമാറിനെയാകും പരിഗണിക്കുക.
വരുന്ന തെരഞ്ഞെടുപ്പിന് ശേഷം താൻ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് എ.അസീസ് പാർട്ടി യോഗത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha