പുല്ലു തിന്നാൻ കയറി പോത്തിനെ കൊന്ന് കെട്ടിത്തൂക്കി: മണർകാട്ട് മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത; റബർ തോട്ടത്തിൽ കൊന്ന് കെട്ടിത്തൂക്കിയത് ഒരു വയസായ പോത്തിനെ

പുല്ലു തിന്നാൻ റബർ തോട്ടത്തിൽ കയറിയ ഒരു വയസുള്ള പോത്തിനെ കൊന്ന് റബറിൽകെട്ടിത്തൂക്കിയതായി പരാതി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു പൊത്തിനോട് ക്രൂരത നടന്നത്. ഒരു വയസ് പ്രായമുള്ള പോത്തിനെ മരത്തിൽക്കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ഉയർന്നതോടെ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാലം മൂലേക്കുളത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെയാണ് അരീപ്പറമ്പ് തുരുത്തേൽ ഭാഗത്തെ റബർ തോട്ടത്തിൽ റബർ മരത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. തീറ്റ തിന്നാൻ തോട്ടത്തിൽ കയറിയ ഒരു വയസായ പോത്ത് കിടാവിനെ റബർ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. . പോത്തിന്റെ ഉടമയായ രാജു തീറ്റ തിന്നാൻ കെട്ടിയ സ്ഥലത്തു നിന്നും പോത്ത് അഴിഞ്ഞു പോകുകയായിരുന്നു. തുടർന്നു, ഇവർ അന്വേഷിച്ച് നടക്കുന്നതിനിടെ മാലം അരീപ്പറമ്പ് തുരുത്തേൽഭാഗത്തെ റബർ തോട്ടത്തിലാണ് പോത്തിനെ കണ്ടെത്തിയത്. റബർ മരത്തിന്റെ ശിഖരത്തിലൂടെ കുടുക്കിട്ട ശേഷം മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ കഴുത്തിൽ കുരുക്കിട്ട് തൂക്കിയ നിലയിലാണ് പോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. റബ്ബർ മരത്തിന്റെ ഉയരമുള്ള ശിഖരത്തിൽ കയർ ഇട്ടു പോത്തു കിടാവിന്റെ മൂക്കു കയറിലെയും കഴുത്തിലെയും കയറുമായി ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കയർ കുരുങ്ങി ശ്വാസം നിലച്ചാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പൊലീസ് സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ചത്ത പോത്തിന്റെ ശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.https://www.facebook.com/Malayalivartha