വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കാമുകനൊപ്പം ഒളിച്ചോടി; പെൺകുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ തിരികെ വീട്ടില്‍ കൊണ്ടുവന്നു; പിന്നീട് കണ്ടത് പെൺകുട്ടിയെ മരിച്ച നിലയിൽ; കൊലപാതകി ആരെന്നറിഞ്ഞവർ നെഞ്ചിൽ കൈ വച്ചു ; നടുക്കം മാറാതെ കാമുകനും ഭർത്താവും
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കാമുകനൊപ്പം ഒളിച്ചോടി. പെൺകുട്ടിയെ പിന്നെ കണ്ടെത്തിയത് ജീവനറ്റ നിലയിൽ. കൊലപാതകി സ്വന്തം പിതാവായിരുന്നു. വിശ്വാസ വഞ്ചന കാണിച്ച മകളെ പിതാവ് കൊലപ്പെടുത്തി.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവങ്ങൾ അരങ്ങേറിയത് . ശങ്കര്‍ ലാല്‍ സൈനി എന്ന 50കാരനാണ് 19 വയസുകാരിയായ മകള്‍ പിങ്കിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു . സംഭവത്തിന് ശേഷം കൊത്വാലി പൊലീസ് സ്റ്റേഷനിലെത്തി ശങ്കര്‍ ലാല്‍ കീഴടങ്ങുകയും ചെയ്തു .
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഫെബ്രുവരി 16 നായിരുന്നു ശങ്കര്‍ ലാല്‍ മകളുടെ വിവാഹം നടത്തിയത്. പിങ്കിയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം നടത്തിയത് . മൂന്ന് ദിവസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി വീട്ടുകാരെയെല്ലാം കബളിപ്പിച്ച് തന്റെ കാമുകനുമായി ഒളിച്ചോടുകയും ചെയ്തു.
പിങ്കിയെ കാണാനില്ലെന്ന് കാട്ടി ശങ്കര്‍ ലാല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു . തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയും ചെയ്തു . ബന്ധുക്കള്‍ പിങ്കിയെ തിരികെ വീട്ടില്‍ കൊണ്ടുവന്നു. വീട്ടിൽ എത്തിയ മകളെയാണ് പിതാവ് കൊന്നത് തനിക്ക് സംഭവിച്ച അപമാനം കാരണം ശങ്കര്‍ ലാല്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha