മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതിൽ ആലപ്പുഴയിലെ പാർട്ടി അണികളിൽ അമർഷം...സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പിണറായി സർക്കാരിൻ്റെ തുടർ ഭരണ പ്രതീക്ഷ ഇല്ലാതാക്കുന്നതാണന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്നത്
തുടർച്ചയായി രണ്ടു തവണ മത്സരിച്ചു വിജയിച്ചവർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നത് സി പി എം എടുത്ത ശക്തമായ നടപടിയായിരുന്നു .എന്നാൽ ചിലർക്കെങ്കിലും ഈ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യമാണ് ഉയർന്നുകേട്ടത് .ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നടപടികളെ ചോദ്യം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി ഇപ്പോൾ വൻ തോതിൽ ചർച്ചയാവുകയാണ് .
ആലപ്പുഴ ജില്ലയിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്ന രണ്ട് നിയോജക മണ്ഡലങ്ങൾ സ്വപ്രയത്‌നത്താൽ പിടിച്ചെടുത്ത സുധാകരനെയും ഐസക്കിനെയും മാറ്റി നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ആക്ഷേപം .വിജയസാധ്യത മാത്രമാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിലുള്ള ഏക ഘടകം എന്നിരിക്കെ സി പി എം പലതരത്തിലുള്ള അഴിച്ചു പണിയും സഥാനാർത്ഥി നിർണ്ണയത്തിൽ നടത്തുന്നത് അണികളിൽ ഞെട്ടൽ ഉളവാക്കുകയാണ് .
മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതിൽ ആലപ്പുഴയിലെ പാർട്ടി അണികളിൽ അമർഷം . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പിണറായി സർക്കാരിൻ്റെ തുടർ ഭരണ പ്രതീക്ഷ ഇല്ലാതാക്കുന്നതാണന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്നത്.ആലപ്പുഴ ജില്ലയിൽ യുഡിഎഫിന് വ്യക്തമായ സ്വാധീനം ഉള്ളതും എന്നാൽ ഇടതുമുന്നണി തുടർച്ചയായി വിജയിക്കുന്നതുമായ രണ്ട് മണ്ഡലങ്ങളാണ് ആലപ്പുഴയും അമ്പലപ്പുഴയും.
ഇവിടങ്ങളിൽ തുടർച്ചയായി വിജയിച്ചു വന്ന മന്ത്രിമാരായ ടി എം തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചത് ഈ മണ്ഡലങ്ങൾക്ക് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപമാണ് സിപിഎം പ്രവർത്തകർ പോലും ഉന്നയിക്കുന്നത്.
സംസ്ഥാന സർക്കാർ ഭരണ മികവെന്ന് ഉയർത്തി കാട്ടിയ പദ്ധതികളിൽ 90 ശതമാനവും വിദ്യാഭ്യാസ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും കൃഷി വകുപ്പിലെയും കിഫ് ബിയിലൂടെ ധനവകുപ്പ് നടപ്പാക്കിയ പദ്ധതികളും ആയിരുന്നു. എന്നിട്ടും ഈ നാലു വകുപ്പിലേയും മന്ത്രിമാരെ ഒഴിവാക്കി തുടർ ഭരണം ലക്ഷ്യം വെച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നത് പിണറായിയുടെ ഒറ്റുകാരൻ്റെ രാഷ്ട്രീയമാണന്ന വിമർശനമാണ് ഉയർത്തുന്നത്.
അങ്ങനെയെങ്കിൽ ഇത് പാർട്ടിക്ക് വലിയ തോതിൽ ക്ഷീണമുണ്ടാക്കുന്ന ഘടകമാണ് .സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം കോൺഗ്രസ് ക്യാമ്പിന് പുത്തൻ ഉണർവ് നൽകുന്നതാണ്. പരാജയ ഭീതിയോട് സമീപിച്ചിരുന്ന മണ്ഡലങ്ങളിലടക്കം കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡങ്ങൾ തന്നെ മാറ്റാനാണ് ഇപ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾ ആലോചിക്കുന്നത്.സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കും എന്നാണ് യു ഡി എഫിൽ പൊതുവായി ഉയരുന്ന വികാരം
https://www.facebook.com/Malayalivartha