സിപിമ്മിൽ അമർഷം: പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂർ സിപിമ്മിൽ അമർഷം മുറുകുന്നു
കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കകത്ത് അമർഷം പുകയുന്നു. സോഷ്യൽ മീഡിയയിൽ ഉടനീളം പി.ജയരാജനുവേണ്ടി ക്യാമ്പയ്ൻ ആരംഭിച്ചു. പി ജെ ആർമി എന്ന ഫേസ്ബുക് പേജിൽ മുഖ്യമന്ത്രിക്കെതിരെ നിരവധി കമെന്റുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഇതിനെ തുടർന്ന് കണ്ണൂർ സ്പോർട്സ് കോൺസിലിൽ നിന്നും പി.ജയരാജൻ അനുഭാവി രാജിവച്ചു. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ധീരജ് കുമാറാണ് രാജിവച്ചത്. പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടെന്നാണ് ധീരജിന്റെ വിമർശനം.
പാർട്ടിക്കുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച പി.ജയരാജനെയും ജി.സുധാകരനെയും ഒഴിവാക്കിയതിനെ തുടന്ന് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ വിമർശനം അരങ്ങേറുകയാണ്. കണ്ണൂരിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് പി.ജയരാജൻ അതിനാൽ തന്നെ ഇത്രയും ശക്തനായ ഒരു നേതാവിനെ മാറ്റി നിർത്തുന്നത് ഒട്ടും ശെരിയായ നടപടിയല്ലന്നാണ് അനുഭാവികളുടെ വാദം, പി..ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ ഇന്നലെ വന്ന പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ പി ജയരാജനുപകരം കെ കെ ഷൈലജയാണ് മത്സരിക്കുക. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും കല്യാശ്ശെരിയിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികളെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇനി ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിൻറെ കാര്യത്തിൽ മാത്രമാണ് ഒരു തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ചു മതി സ്ഥാനാർഥി നിർണയമെന്നാണ് പാർട്ടി നിലപാട്.
രണ്ട് ടേം വ്യവസ്ഥ പാലിക്കാനൊരുങ്ങി സിപിഎം ഇത്തവണ പരിചിത മുഖങ്ങളെയെല്ലാം മാറ്റിനിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സർക്കാരിന്റെ പ്രധാന മുഖങ്ങളായ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വരെ മാറ്റി നിർത്താനാണ് തീരുമാനം. എതിർ സ്വരങ്ങളുയർത്താൻ സാധ്യതയുള്ളവരെയെല്ലാം ടേം വ്യവസ്ഥയുടെ മറവിൽ വെട്ടിനിരത്തുന്നു എന്ന ആക്ഷേപവും ഇപ്പോൾ നിലവിലുണ്ട്.
https://www.facebook.com/Malayalivartha