തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ
അമിത്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി തലസ്ഥാന മണ്ണില്‍ പറന്നിറങ്ങുന്ന ദിവസം തന്നെ കസ്റ്റംസില്‍ നിന്നുള്ള പണി കോടിയേരി ഫാമിലിക്കും പിന്നാലെ ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ക്കും വഴിയേ മുഖ്യനേലേയ്ക്കുമൊക്കെ എത്തുന്നു.
നേരത്തെ കേരളം കണ്ടതാണ് ചില കാര്യങ്ങള്‍ . സ്വര്‍ണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജന്‍സികളെല്ലാം സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അപ്പോള്‍ എല്ലാം വീണ്ടും സജീവമാകുമോ എന്തോ. തന്റെ വരവ് അറിയിച്ച് അമിത്ഷാ തിരുവനന്തപുരത്തിന്റെ മണ്ണില്‍ ഇറങ്ങുന്ന ദിവസം തന്നെ സഖാക്കന്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടി മുട്ടന്‍ പണി വന്നിരിക്കുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം തലസ്ഥാനത്താണ് എത്തുക.
ഞായറാഴ്ച രാവിലെ റോഡുമാര്‍ഗം അമിത് ഷാ കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.
ഞായറാഴ്ച നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി.മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ , ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
അപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പായികഴിഞ്ഞിരിക്കുന്നു. സ്ാക്ഷാല്‍ ശ്രീരാമകൃഷ്ണപരമഹംസരെ കണ്ട് മനസറിഞ്ഞ് വണങ്ങി രാഷ്ട്രീയ പോരാട്ടത്തിന് തിരികൊളുത്തി അമിത്ഷാ മടങ്ങുമ്പോള്‍ മനസ് വിങ്ങിപ്പൊട്ടി 12 തീയതി കസ്റ്റംസിന് മുന്നില്‍ എന്താണോ ദൈവമേ എന്ന് നെഞ്ചുപൊട്ടുകയാണ് കേരളത്തിന്റെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തീര്‍ന്നില്ല കോടിയേരി കുടുംബവും മുഖ്യനും ഫാമിലിയും. ഈ പാപ്പരാസികളുടെ ഒരു കാര്യം.
https://www.facebook.com/Malayalivartha