കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷം: സുരക്ഷാ വീഴ്ചയല്ലെന്ന് റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിനു കാരണം സുരക്ഷാ വീഴ്ചയല്ലെന്ന് റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തെ സുരക്ഷാ വീഴ്ചയായി കരുതാനാവില്ല. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്ന് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്.
റണ്‍വേയിലെ ലൈറ്റുകള്‍ എറിഞ്ഞു തകര്‍ത്തതിനാല്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലുമണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കിയത്. വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. ജവാന്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു.
അതേസമയം, രണ്ടു കോടിയിലേറെ സംഘര്‍ഷത്തില്‍ വിമാനത്താവളത്തിലുണ്ടായിരിക്കുന്നത്. 53.5 ലക്ഷം രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം അഗ്‌നിശമനസേനയ്ക്കുമുണ്ടായിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നാശനഷ്ടമുണ്ടാക്കിയവരെ തിരിച്ചറിയും. ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കണ്ടെത്തും.
കരിപ്പൂരിലുണ്ടായ ആദ്യ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്‌നിശമസേനാ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് സിഐഎസ്എഫ് ജവാനെ മര്‍ദിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.എസ്. യാദവ് വെടിയേറ്റു വീഴുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















