അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ്; ഷാ നാടിനെ അപമാനിക്കുമ്ബോള്‍ കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുന്നു; ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന് ആക്ഷേപവുമായി മുഖ്യമന്ത്രി. ധര്‍മ്മടത്ത് എല്‍ഡിഎഫ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആക്ഷേപമുന്നയിച്ചത്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എല്ലാവരും പോകുന്നു. അവരുടെ മുതിര്‍ന്ന നേതാക്കള്‍ പോലും അതുതന്നെ പറയുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ്. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അതിനെതിരെ ഒന്നും പറഞ്ഞില്ല. ഷാ നാടിനെ അപമാനിക്കുമ്ബോള്‍ കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുന്നു, രാഹുല്‍ ഗാന്ധി ഇവിടെ വന്നപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പടെ കേസുകളില്‍ അന്വേഷണത്തിന് വേഗത പോര എന്നാണ് പറഞ്ഞു. ഇത് രണ്ട് കൂട്ടരും ഒരേ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'അമിത് ഷാ ഇവിടെ വന്നു. ഇപ്പോള്‍ ആഭ്യന്തര മന്ത്രിയാണല്ലോ അദ്ദേഹം. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിട്ടാണോ അദ്ദേഹം സംസാരിച്ചത്? സ്ഥാനത്തുണ്ടാകുമ്ബോള്‍ ആ സ്ഥാനത്തിന്റെ നിലയില്‍ സംസാരിക്കണം, അല്ലാത്തരീതിയില്‍ വന്നാല്‍ പണ്ട് അമിത് ഷായോട് പറഞ്ഞത് പറയേണ്ടി വരും.' കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റും അതിനുവേണ്ടി എന്തും ചെയ്യുന്നൊരാളാണ്. മുസ്ളീം എന്ന വാക്ക് ഉച്ചരിക്കുമ്ബോള്‍ അമിത് ഷായുടെ സ്വരം കടുക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha