കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ; ഇന്ധന വിലവര്‍ധനവിനെതിരെ പ്രതികരിച്ച് അബ്‌ദുള്ള കുട്ടി
കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി.താന്‍ മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ചു രൂപ കുറവാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ലെന്നും നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.‘ കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കുമാണ്. പെട്രോള്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ കേരളം എതിര്‍ത്തിരുന്നു. ഞാന്‍ മാഹിയില്‍ നിന്നും ഡീസല്‍ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്. പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തും” എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.എസ്.എഫ്.ഐ നേതാവ് വി.പി സാനുവാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലീഗ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ സംസ്ഥാന നേതൃത്വം തീരുമാനിച്ചത് പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയെ കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ. അതിന്റെ ഒരുക്കം പൂർത്തിയാകുന്നതിനിടെയാണു കേന്ദ്രനേതൃത്വം അദ്ദേഹത്തെ മലപ്പുറം ലോക്സഭാമണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്. പലപ്പോഴായി എംപിയും എംഎൽഎയുമായ താൻ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അബ്ദുല്ലക്കുട്ടി. പാർട്ടിയിലെ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കട്ടെ എന്നും നേതൃത്വത്തെ അറിയിച്ചു. എന്നാൽ സിപിഎമ്മിലും കോൺഗ്രസിലും പയറ്റിത്തെളിഞ്ഞ അദ്ദേഹം മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. മുതിർന്ന നേതാക്കളും ഇടപെട്ടതോടെ മത്സരത്തിൽ തീരുമാനമായി.കാസർകോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം പരിഗണിച്ചതെങ്കിലും സ്ഥാനാർഥി പരിഗണനാപട്ടികയിൽ കുന്ദമംഗലത്ത് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്ര പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടി നിയമസഭയി നിന്ന് ലോക്സഭയിലേക്ക് മാറുന്നത്. പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്ന കാര്യം വ്യക്തമാക്കി. വിജയപരാജയങ്ങൾക്കപ്പുറം രാഷ്ട്രീയ ശ്രദ്ധപിടിച്ചുപറ്റാൻ അദ്ദേഹം അവിടെ മത്സരിക്കേണ്ടത് ആവശ്യമാണെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha