അപ്പടിയാ കാര്യങ്ങള്‍... 57മാസം കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ 84,457.49 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന് വരുത്തിയതായി വിവരാവകാശ രേഖ
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓരോ മലയാളിയുടെയും കടം 32,129 രൂപ വീതമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഭരണം അവസാനിക്കുമ്പോള്‍ 23,000 രൂപ കൂടി ചേര്‍ന്ന് മലയാളിയുടെ ആളോഹരി കടബാധ്യത 55778 രൂപ വീതമായി. അതായത് നമ്മള്‍ ഓരോരുത്തര്‍ക്കും 55778 രൂപ കടം വീട്ടണം. അതായത് അരലക്ഷത്തിലധികം രൂപ.
ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എ. കെ. ഹരിദാസാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വിവരാവകാശരേഖ വഴി ലഭിച്ച കണക്കുകളാണ് ഇത്. ഇതില്‍ നിന്നും സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കൃത്യമായി മനസിലാക്കാം. .
നേരത്തെ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കേരളത്തിന്റെ ബാധ്യത 1.09 ലക്ഷം കോടി രൂപയായിരുന്നു. രണ്ടുസര്‍ക്കാരുകളും വരുത്തിവെച്ച കടം കൂട്ടുമ്പോള്‍ 1.94 ലക്ഷം കോടി രൂപ.
202021 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ വരെ സംസ്ഥാനത്തിന് ആകെ ലഭിച്ച റവന്യൂ വരുമാനം വെറും 61,670 കോടി മാത്രമാണ്. ഈ വരുമാനം കൂടുതലും ചെലവഴിക്കുന്നത് ജീവനക്കാരുടെ ശളത്തിനും പെന്‍ഷനും വേണ്ടിയാണ്.
വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന അലം ഭാവത്തിന്റെ ഉദാഹരണമാണ് ഈ കണക്ക്. വരുമാനം വര്‍ധിപ്പിച്ചാല്‍ വന്‍കിട ബിസിനസുകാരെ പിണക്കേണ്ടി വരും. അതു കൊണ്ടു തന്നെ ബിസിനസുകാരെ പിണക്കാതിരിക്കാന്‍ അവര്‍ക്ക് വേണ്ടി കണ്ണടച്ച് കൊടുക്കും.
വികസനത്തെ കുറിച്ചുള്ള ധാരണയില്ലായമയാണ് യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കടം വര്‍ധിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായ ധാരണയോടു കൂടി വികസന പ്രവര്‍തനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ കേരളം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനാണ് ശ്രമിക്കുന്നത്. ഒരു രാത്രി കൊണ്ട് കാറിലോ തീവണ്ടിയിലോ സഞ്ചരിക്കാവുന്ന ദൂരം മാത്രമാണ് കേരളത്തില്‍ ഇത്.
എന്നാല്‍ ഒരു നല്ല ദേശീയ പാത പോലും കേരളത്തിന് സ്വന്തമായില്ല.അഞ്ചു മണിക്കൂര്‍ കൊണ്ട് തിരുവനന്ത പുരത്ത് നിന്നും കാസര്‍കോടെത്താന്‍ പാത വരുമെന്ന് ഏറെ നാളായി പറയുന്നുണ്ടെങ്കിലും അത് രാഷ്ട്രീയക്കാരുടെ വാചകമടിയില്‍ മാത്രം ഒതുങ്ങുന്നു.
എന്നിട്ടും ഇത്രയധികം കടം പെരുകുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. ഇവിടെയാണ് അഴിമതിയുടെ കരാള ഹസ്തങ്ങള്‍ മലയാളികളെ പിടി മുറുക്കുന്നത്. അഴിമതിക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നത്. പാലം നിര്‍മ്മിക്കുമ്പോഴും പുനര്‍ നിര്‍മ്മിക്കുമ്പോഴും അഴിമതി നടത്തുന്ന സംസ്ഥാനമാണ് കേരളം. പ്രതിബദ്ധതയുള്ള തിരുവനന്തപുരത്തെ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദേശീയ പാത നാലുവരിയാക്കാന്‍ എടുത്ത സമയം നീണ്ട 5 വര്‍ഷങ്ങളാണ്.
യാതൊരു ഉത്തരവാദിത്വ ബോധവുമില്ലാത്ത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വികസനം പിന്നോട്ടടിച്ചത്. ഏതു ഫയലും തലയിണക്കിടയില്‍ വച്ച് ഉറങ്ങാനാണ് ഇവരുടെ താത്പര്യം. ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറുമ്പോള്‍ രാഷ്ട്രീയക്കാര്‍ കൈക്കൂലിക്ക് വേണ്ടി മത്സരിക്കും. കേരളത്തില്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്ന കാലമാണ് ഇത്. രാഷ്ട്രീയക്കാര്‍ക്ക് പണം കിട്ടിയാല്‍ മതിവരില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ നടപ്പിലാക്കുന്ന മരാമത്ത് പണികള്‍ ഏല്‍പ്പിക്കാന്‍ ഒരു സൊസൈറ്റിക്ക് തന്നെ രൂപം നല്‍കി. എല്ലാം തന്റെ കീശയിലേക്ക് വരട്ടെ എന്ന നയമാണ് ഇതിന് പിന്നിലുള്ളത്.
സംസ്ഥാനത്തിന്റെ വികസന മുരടിപ്പിന് ഇന്നും ഇന്നലെയും അധികാരത്തിലെത്തിയവരല്ല ഉത്തരവാദിത്വകള്‍. കുറെയേറെ വര്‍ഷങ്ങളായി ഇതാണ് അവസ്ഥ. കാട്ടിലെ തടി തേവരുടെ ആന എന്ന നയമാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള പ്രധാന തടസ്സം.
https://www.facebook.com/Malayalivartha