'ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്പും തോല്‍ക്കുന്ന ഉള്‍ക്കരുത്തോടെ പടനിലത്ത് നിവര്‍ന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ….' ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് രാഷ്ട്രീയത്തെ വേട്ടയാടുന്നവർ അറിയാൻ, 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന കുറിപ്പ്
ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേട്ടയാടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം നടക്കുന്ന പുതിയ കാലത്ത് ഓർത്തെടുക്കാൻ ഒരു ചരിത്രം ഉണ്ട്. 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന ഒരു കുറിപ്പ് വൈറലാകുകയാണ്.
1956 ലെ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചതിനെക്കാള്‍ ഏറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച കമ്യൂണിസ്റ്റ് നേതാവ് എംപി കുഞ്ഞിരാമനെയും 50 വര്‍ഷങ്ങള്‍ക്കിപ്പുറം അതേമണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അദ്ദേഹത്തിന്‍റെ ചെറുമകന്‍ അഡ്വ. സികെ പ്രമോദിനെയും കുറിച്ചാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;
1965. സിപിഐഎം നേതാക്കളെ 'ചൈനാ ചാരന്മാര്‍' എന്ന് മുദ്രകുത്തി വേട്ടയാടുന്ന കാലം. പലരെയും ജയിലിലടച്ചു. പിന്നാലെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പും വന്നു. ജയിലില്‍ കിടന്നുതന്നെ സഖാക്കള്‍ ജനവിധി തേടി.പ്രചരണം ദുഷ്കരം. വോട്ടര്‍മാരെ നേരില്‍ കാണാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥികള്‍. ഗോളിയില്ലാത്ത കളിക്കളം. എതിരാളികള്‍ക്ക് പറയാന്‍ വേണ്ടുവോളം കഥകള്‍. ഔദ്യോഗികവും അല്ലാത്തതുമായ മാധ്യമങ്ങളില്‍ 'രാജ്യദ്രോഹി'കളെന്ന ആക്ഷേപം കൊടുമ്ബിരിക്കൊണ്ടു. മറുപടി പറയാന്‍ പാവം പാര്‍ടി സഖാക്കള്‍ മാത്രം. അതും മഹാഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും.
ഫലം വന്നു. 'രാജ്യദ്രോഹി'കളുടെ പാര്‍ടി നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 44 എംഎല്‍എമാര്‍. അതില്‍ 29 പേരും, ഫലം വരുമ്ബോഴും ജയിലിലായിരുന്നു. സ്ഥാനാര്‍ത്ഥികളെ നേരില്‍ കാണണമെന്നോ മുഖദാവില്‍ വോട്ടു ചോദിക്കണമെന്നോ ഒന്നും, വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല.പാര്‍ടിയെ സ്നേഹിച്ച, പാര്‍ടിയെ വിശ്വസിച്ച സഖാക്കളുടെ മനസിളക്കാന്‍ ഒരു കോലാഹലങ്ങള്‍ക്കും കഴിഞ്ഞില്ല. പ്രചരണശാസ്ത്രത്തിന്‍്റെ സിദ്ധാന്തങ്ങള്‍ കടപുഴകിയ തിരഞ്ഞെടുപ്പു ഫലം….
അതിലൊരാള്‍, മലമ്ബുഴയില്‍ നിന്ന് വിജയിച്ച സഖാവ് എം പി കുഞ്ഞിരാമന്‍. ജയിലില്‍ കിടന്ന സഖാവിന്‍്റെ ഭൂരിപക്ഷം 14,351. പരാജയപ്പെട്ടത് കോണ്‍ഗ്രസിന്‍്റെ സി വി രാമചന്ദ്രന്‍. സഖാവിന്‍്റെ ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ആകെ കിട്ടിയ വോട്ട് (13484). 1967ല്‍ സഖാവ് വീണ്ടും മലമ്ബുഴയുടെ ജനപ്രതിനിധിയായി. അന്ന് ഭൂരിപക്ഷം 15869. സി വി രാമചന്ദ്രന്‍ തന്നെയായിരുന്നു എതിരാളി. സഖാവ് എംപിയുടെ ഭൂരിപക്ഷത്തിനു താഴെയായിരുന്നു അപ്പോഴും എതിരാളിയുടെ ആകെ വോട്ട് (11585).
സഖാവ് കുഞ്ഞിരാമന്‍ പിന്നീട് സിപിഐഎമ്മിന്‍്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി. കര്‍ഷകത്തൊഴിലാളി സംഘത്തിന്‍്റെ ജില്ലാ സെക്രട്ടറിയായി. അമ്ബത്താറു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലം. കേന്ദ്ര ഏജന്‍സികളും കേന്ദ്രസര്‍ക്കാരും ഇന്നും സിപിഐഎം നേതാക്കള്‍ക്കു പിറകെയുണ്ട്. ഉശിരും വീര്യവും തരിമ്ബും ചോരാതെ പാര്‍ടിയും പാര്‍ടി സഖാക്കളും. ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്ബും തോല്‍ക്കുന്ന ഉള്‍ക്കരുത്തോടെ പടനിലത്ത് നിവര്‍ന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്ബറ കൊട്ടുന്ന ഹൃദയത്തോടെ….
അവിടെ സഖാവ് എം. പി. കുഞ്ഞിരാമന്‍്റെ ചെറുമകനുണ്ട്. ജയിലില്‍ കിടന്നും എതിരാളിയുടെ ആകെ വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയ സഖാവ് കുഞ്ഞിരാമന്‍്റെ ചെറുമകന്‍. പാലക്കാട് നിന്ന് ജനവിധി തേടുന്ന സഖാവ്. അഡ്വ. സി. പി. പ്രമോദ്.
https://www.facebook.com/Malayalivartha