അൻവറിന്റെ കയ്യിലുള്ളത് രത്നങ്ങളും സ്വർണ്ണവും? അൻവറെത്തുന്നത് വിലപിടിപ്പുള്ള വസ്തുക്കളുമായി..നിലമ്പൂരിൽ ആര് വന്നാലും ഇത്തവണയും താൻ തന്നെ വിജയിക്കുമെന്നും അൻവർ
വേദനിക്കുന്ന കോടീശ്വരന്‍ എന്ന് വേണമെങ്കില്‍ പി.വി. അന്‍വര്‍ എം.എല്‍.എ യെ വിശേഷിപ്പിച്ചാലും തെറ്റില്ല. തന്റെ സ്വത്ത് വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വാങ്ങുന്നവര്‍ ഭയപ്പെടുകയാണ്. ആവശ്യത്തിന് സ്വത്തുണ്ടായിട്ടും ബാധ്യത തീര്‍ക്കാന്‍ പറ്റാത്ത ഗതികെട്ട അവസ്ഥയിലാണ് താന്‍ ..സ്ഥാപനങ്ങളെല്ലാം പൂട്ടി... വരുമാനം ഇല്ലാതായി ആഫ്രിക്കയില്‍ എന്തിന് വന്നു എന്ന് വ്യക്തമാക്കികൊണ്ട് നേരത്തെ അന്‍വര്‍ പറഞ്ഞതാണിത്.
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായിട്ടാണ് താന്‍ തിരിച്ചെത്തുന്നതെന്നും 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നും അന്‍വര്‍ ഇന്നലെ ഷെയര്‍ ചെയ്ത വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്ന വീഡിയോയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇതോടെയാണ് അന്‍വറിന്റെ കയ്യിലുള്ളത് സ്വര്‍ണ്ണത്തരികളാണോ അതോ രത്‌നങ്ങളാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാരംഭിക്കുന്നത്. നിലമ്പൂരില്‍ ആര് വന്നാലും ഇത്തവണയും താന്‍ തന്നെ വിജയിക്കുമെന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്. പിവി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിവി അന്‍വറിനെത്തന്നെ നിലമ്പൂരില്‍ മത്സരിപ്പിക്കുമെന്നും വിജയസാധ്യതയുണ്ടെന്നും സിപിഎം തന്നെ വ്യക്തമാക്കിയിരുന്നു. പിവി അന്‍വര്‍ സ്ഥലത്തില്ലെങ്കിലും തിരഞ്ഞെടുത്ത് പ്രചാരണത്തിനായി പ്രചാരണ ബോര്‍ഡുകളെല്ലാം സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ തവണ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും നിലമ്പൂരില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എംഎല്‍എയായി ചുമതലയേറ്റ് അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തിനുള്ളില്‍ 600 കോടിയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്നാണ് ഫ്‌ലക്‌സില്‍ അവകാശപ്പെടുന്നത്. എന്നാല്‍ പോസ്റ്ററില്‍ എല്‍ഡിഎഫിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.
കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ പിവി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പിവി അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നത്. പിവി അന്‍വര്‍ ജയിലിലാണെന്നും ഇതിനിടെ പ്രചാരണം നടന്നിരുന്നു.
ഇതോടെ പിവി അന്‍വറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടുള്ള കമന്റുകളും വ്യാപകമായിരുന്നു. ഇതോടെ ഘാന പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിയ്ക്ക് പുറമേ നിലമ്പൂരിലെ പാര്‍ട്ടി നേതാക്കളെയും അറിയിച്ച ശേഷമാണ് ആഫ്രിക്കയിലെ സിയറാ ലിയോണയിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടും പിവി അന്‍വര്‍ തിരിച്ചെത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ബിസിനസ് ആവശ്യവുമായി ആഫ്രിക്കയിലുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മാര്‍ച്ച് 11 ന് കേരളത്തില്‍ തിരിച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയിലാണ് അന്‍വര്‍ വ്യക്തമാക്കിയത്. നിലമ്പൂരില്‍ നിന്ന് സിപിഎം സ്വന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അന്‍വര്‍ മത്സരിച്ച് വിജയിച്ചത്. 87 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദാണ് മത്സരിച്ച് വിജയിച്ചത്. അദ്ദേഹത്തെ മറികടന്നാണ് പിവി അന്‍വറിന്റെ വിജയം.
https://www.facebook.com/Malayalivartha