എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.... പരീക്ഷ മാറ്റിവയ്ക്കരുതെന്ന് നിർബന്ധം പിടിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ...
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ എടുക്കുന്ന തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചിട്ടുണ്ട്. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 17നാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. പരീക്ഷകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സർക്കാർ മുന്നിൽ വയ്ക്കുന്ന ആവശ്യം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ അധ്യാപകർ ബുദ്ധിമുട്ടിലാകുമെന്നതിനാലാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം അറിയിച്ചത്. എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പരീക്ഷ മാറ്റിവയ്ക്കരുതെന്ന നിർബന്ധത്തിലാണ്.
പരീക്ഷകൾ ഈ മാസം 30 ന് അവസാനിക്കും. തെരഞ്ഞെടുപ്പ് നടക്കാൻ പിന്നെയും ദിവസങ്ങളുണ്ട്. അതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളിൽ മാനസിക സംഘർഷമുണ്ടാക്കുമെന്ന വാദമാണ് പ്രതിപക്ഷ സംഘടനകൾ ഉറച്ച് നിൽക്കുന്നത്.
അതേസമയം, പരീക്ഷകളുടെ കാര്യത്തിൽ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു.
എന്നാൽ ഇന്നലെ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അതിനാലാണ് പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha