മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ; ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ്; ശബരിമല വിഷയത്തിൽ പ്രതിക്കരണവുമായി പന്തളം കൊട്ടാരം
ഈ ചെപ്പടിവിദ്യ ഇങ്ങോട്ട് എടുക്കേണ്ട കടകംപള്ളിയുടെ ദുഃഖത്തെ തള്ളി പന്തളം കൊട്ടാരം. മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ, ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം പ്രതിക്കരിച്ചിരിക്കുന്നു. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതിയാണ് പറഞ്ഞിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്.
ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗംതേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പ്രതികരിച്ചു. ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചുതള്ളുമെന്നും കൊട്ടാരം നിർവാഹകസമിതി അറിയിക്കുകയുണ്ടായി
2018ലെ ശബരിമല സംഭവങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത് . 2018ലെ ശബരിമല പ്രശ്നം യഥാർത്ഥത്തിൽ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങൾ അവിടെ നടന്നു. 2018ന് മുമ്പുള്ള തീർത്ഥാടന കാലത്തേക്കാൾ മനോഹരമായ ഉത്സവങ്ങൾ ആയിരുന്നു എന്ന് ഭക്തർ തന്നെ പറഞ്ഞു.
എല്ലാ തീർത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാൻ. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്. സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂവെന്നും കടകംപള്ളി പറഞ്ഞത്.
https://www.facebook.com/Malayalivartha