ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ല

രാഷ്ട്രീയബദലായി എറണാകുളത്ത് ഉയര്‍ന്ന് വന്ന ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ല. കൂട്ടുകെട്ടിനായി താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി ട്വന്റി അംഗീകരിച്ചില്ലെന്ന് വി ഫോര്‍ കേരള പറഞ്ഞു.
എന്നാൽ വി ഫോർ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി ട്വന്റി സഖ്യത്തിന് തയ്യാറാകാതിരുന്നതെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പരീക്ഷണത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും നിയമസഭ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ എട്ട് സീറ്റിന് ട്വന്റി ട്വന്റിയും മൂന്ന് സീറ്റിന് വി ഫോർ കേരളയും സ്ഥാനാർത്ഥികളെ ഇറക്കുമെന്നാണ്പ്രഖ്യാപിച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെ എതിർക്കുന്ന ഏറു സംഘടനകളും ഒരുമിച്ച് നിൽക്കണമെന്ന ആശയം ചർച്ചയായെങ്കിലും അത് ഫലം കണ്ടിരുന്നില്ല. എറണാകുളം, കൊച്ചി, തൃക്കാക്കര ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ വി ഫോര്‍ കേരളക്കും ട്വന്റി ട്വന്റിക്കും സ്ഥാനാർത്ഥികളുണ്ട്.
എന്നാൽ ഇതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മേഖലകളിലെ ആദ്യ പരീക്ഷണമാണ് ട്വന്റി ട്വന്റിയുടേത്. പാര്‍ട്ടിയെന്ന നിലയിലേക്ക് വളരാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ട്വന്റിക്ക് ട്വന്റിക്ക്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ രാഷ്ട്രീയ കക്ഷികളോട് താല്‍പര്യകുറവുള്ള വോട്ടര്‍മാരുടെ നിലപാട് നിർണായകമാകും.
https://www.facebook.com/Malayalivartha



























