മാറാരോഗങ്ങൾ ഉടൻ മാറുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം; വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രം, തമിഴ് നാട്ടിലെ ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും; സോഫിയ റാവുത്തര്‍ എന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ...

നെടുമങ്ങാട് പാലോടിൽ മാറാരോഗങ്ങൾ ഉടൻ മാറുമെന്നുപറഞ്ഞ് സോഷ്യൽമീഡിയയിലൂടെ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റിലായി. ഇവർ വിവിധ സ്ഥലങ്ങളിലായി വ്യാജ ഡോക്ടറായി ചികിത്സ നടത്തിവരുകയായിരുന്നു. പെരിങ്ങമ്മല ഡീസന്റുമുക്ക് ജംഗ്ഷനു സമീപത്ത് ഹിസാന മന്‍സിലില്‍ സോഫിമോള് (43) ആണ് പോലീസിന്റെ പിടിയിലായത്.
ഇവർ വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ താമസിച്ച് ആദ്യ ഭർത്തവുമൊത്ത് വിവിധ ഇടങ്ങളിൽ വ്യാജ ഒക്ടറായി ചികിത്സ നടത്തിവരുകയായിരുന്നു.
ഭർത്താവ് പിണങ്ങിയതിനു ശേഷം സ്വന്തമായി തന്നെ പല പ്രദേശങ്ങളിൽ ചികിത്സ നടത്തുകയായിരുന്നു. സോഫിയ റാവുത്തര്‍, വൈദ്യ ഫിയറാവുത്തര് തലശേരി എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ ചികിത്സക്കായി ആളുകളെ കണ്ടെത്തിയിരുന്നത്.
തമിഴ്നാട്ടിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും കളരിമര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചായിരുന്നു പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ തട്ടിപ്പ് നടത്തിയത്. മടത്തറയിലുള്ള സ്ഥാപനത്തില്‍ ചികിത്സ നടത്തുന്നതായുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവർ അറസ്റ്റിലാകുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി ജെ ഉമേഷ്, പാലോട് ഇന്‍സ്പക്ടര്‍ സി.കെ. മനോജ്, ജിഎസ്ഐമാരായ ഇര്‍ഷാദ്, ഷിബു, എഎസ്ഐമാരായ സജു, അനില്‍കുമാര്‍, എസ്സിപിഒ രാജേഷ്, പ്രശാന്ത്,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























