സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ ആസ്പദമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അടിതെറ്റിയ പിണറായി സർക്കാരിന് , ഇ ഡി വിഭാഗത്തിന് എതിരെ തിരിയാനുള്ള തുറുപ്പ് ചീട്ട് ആയി സന്ദീപ് നായരുടെ ആ കത്ത്

സ്വർണ്ണക്കള്ളക്കടത്തും റിവേഴ്‌സ് ഹവാലയും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണ മികവോടെ ഏറ്റെടുത്തുനടത്തുന്നതാണ് ...അതിന്റെ അന്വേഷണം ഒൻപതു മാസത്തോളമായി നീണ്ടു നിൽക്കുകയാണ് .. കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിക്കുന്നുമുണ്ട്
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ ആസ്പദമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അടിതെറ്റിയ പിണറായി സർക്കാരിന് പിടിവള്ളി ആയിരിക്കുകയാണ് സന്ദീപ് നായരുടെ ആ കത്ത് .
ഇ ഡി യുടെ അന്വേഷണ രീതിയിലും അവരുടെ കയ്യിൽ സ്വപ്നയുടെ രഹസ്യ മൊഴി നൽകുന്നതിലും കസ്റ്റംസ് വിജോജിപ്പ് പ്രകടിപ്പിച്ചത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കാര്യമായി കണക്കാക്കണം .ഇ ഡി യുടെ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തി എന്ന ആരോപണം അക്ഷരാർത്ഥത്തിൽ ഇടതുപക്ഷത്തിന് വീണു കിട്ടിയ അവസരമായി തന്നെയാണ് കണക്കാക്കുന്നത്
മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു എന്നാണ് സന്ദീപ് വിശദമാക്കുന്നത് .സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽനിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതി ചേർത്ത എം. ശിവശങ്കറെ എൻഐഎ പ്രതിയാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് .
റബിൻസിന്റെ കൂട്ടാളി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയിൽനിന്നു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസുകാരിയായ സിജി മൊഴി നൽകിയിരുന്നു. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയൻറെ മൊഴി ഇ ഡി യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്
നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നുണ്ട് . സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ നിയമോപദേശം തേടിയിരിക്കുകയാണ് . ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
കസ്റ്റംസ് കമ്മിഷണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയുമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർനടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്ന് വ്യക്തമായതോടെ ഇ ഡി ഇപ്പോൾ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ് ...
https://www.facebook.com/Malayalivartha






















