സുരേന്ദ്രന്റെ 35 സീറ്റ് പരാമര്‍ശത്തില്‍ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ;'കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റായി മാറി'
നേമം മണ്ഡലത്തെചൊല്ലിയാണ് ഇപ്പോൾ അകെ മൊത്തത്തിൽ അടി നടക്കുന്നത് .നേമം ബി ജെ പിയുടെ കുത്തകയാണ് എന്ന് പ്രഖ്യാപിച്ച ബി ജെ പി നേമത്ത് ഏതു പ്രമുഖൻ വന്നാലും ബി ജെ പി തന്നെ ജയിക്കും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു .ഇതോടെ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കോൺഗ്രസ്സും സി പി എമ്മും .അതുമായി ബന്ധപ്പെട്ട് വൻ വിവാദം പുകയുകയാണ് .ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് 35 സീറ്റ് മതിയെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ധര്‍മടം മണ്ഡലത്തില്‍ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റ് കിട്ടിയാല്‍ മതി,കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്ന്.71 സീറ്റ് വേണ്ട സംസ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം,’ മുഖ്യമന്ത്രി പറഞ്ഞു.അവരുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് ബി.ജെ.പി ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോ വേണ്ടയോ എന്നത് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്നവര്‍ തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.കേരളത്തില്‍ തങ്ങള്‍ക്ക് 35 സീറ്റ് കിട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന വാദം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലമായ ധര്‍മ്മടത്തും ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് എം. ടി രമേശും സമാനമായ വാദവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് 40 സീറ്റ് മതി കേരളത്തില്‍ അധികാരത്തിലെത്താനെന്നായിരുന്നു എം. ടി രമേശ് പറഞ്ഞത്.ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബി.ജെ.പിക്കൊപ്പം വരുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.അതെ സമയം താന്‍ പുതുപ്പള്ളിയല്ലാതെ ഒരു മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ മത്സരിച്ച വി. ശിവന്‍കുട്ടിയെ തന്നെയാണ് ഇക്കുറിയും എല്‍.ഡി.എഫ് നേമത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.ഒ. രാജഗോപാല്‍ ഇക്കുറി മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















