ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു ;25 വർഷത്തിന് ശേഷം വനിത സ്ഥാനാർഥി ;കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്
ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു . ഇത്തവണ വനിതാ ഒരു സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു കൊണ്ട് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി . പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാൽ അവിടത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി: അബ്ദുസമ്മദ് സമദാനി,രാജ്യസഭാ സീറ്റിലേക്ക്: പി വി അബ്ദുൾ വഹാബ്,മഞ്ചേശ്വരം- എ കെ എം അഷറഫ്,കാസർകോട് - എൻ എ നെല്ലിക്കുന്ന്,കൂത്തുപറമ്പ് - പൊട്ടൻകണ്ടി അബ്ദുള്ള,അഴീക്കോട് - കെ എം ഷാജി,കുറ്റ്യാടി - പാറയ്ക്കൽ അബ്ദുള്ള,കോഴിക്കോട് സൗത്ത് - അഡ്വ. നൂർബിന റഷീദ്,കുന്നമംഗലം - ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ),തിരുവമ്പാടി - സിപി ചെറിയമുഹമ്മദ്,മലപ്പുറം - പി ഉബൈദുള്ള,ഏറനാട് - പി കെ ബഷീർ,മഞ്ചേരി - അഡ്വ യു എ ലത്തീഫ്,പെരിന്തൽമണ്ണ - നജീബ് കാന്തപുരം,താനൂർ - പി കെ ഫിറോസ്,കോട്ടയ്ക്കൽ - കെ കെ ആബിദ് ഹുസൈൻ തങ്ങൾ,മങ്കട - മഞ്ഞളാംകുഴി അലി,വേങ്ങര - പി കെ കുഞ്ഞാലിക്കുട്ടി,തിരൂർ - കുറുക്കോളി മൊയ്ദീൻ,ഗുരുവായൂർ - അഡ്വ. കെഎൻഎ ഖാദർ,മണ്ണാർക്കാട് - അഡ്വ. എൻ ഷംസുദ്ദീൻ,തിരൂരങ്ങാടി - കെപിഎ മജീദ്,കളമശ്ശേരി - അഡ്വ വി ഇ ഗഫൂർ,കൊടുവള്ളി - എം കെ മുനീർ,കോങ്ങാട് - യു സി രാമൻ എന്നിങ്ങനെയാണ് സ്ഥാനാർഥിപട്ടിക.അതെ സമയം മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. കോണ്‍ഗ്രസ് മത്സരിക്കേണ്ട ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരൊറ്റ പേരിലേക്ക് എത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്കായെങ്കിലും ഏഴോളം മണ്ഡലങ്ങളിൽ ഇപ്പോഴും കടുത്ത തര്‍ക്കം തുടരുകയാണ്. ഈ സീറ്റുകളിലും നേമം സീറ്റിലും ആരാവാണം സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഇനി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക. രാഹുൽ ഗാന്ധിയുടെ തീരുമാനം യോഗത്തിൽ നിര്‍ണായകമാവും. സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കളും പുതുമുഖങ്ങളും വേണമെന്ന് വാദിക്കുന്ന രാഹുൽ തിരുത്തൽ നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് യുവനേതാക്കൾ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിലെ എംപിമാര്‍ തുടങ്ങിയവരാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്. സ്ക്രീനിംഗ് കമ്മിറ്റി പുരോഗമിക്കും തോറും കേരളത്തിലെ പാര്‍ട്ടിയുടെ പലഘടകങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളും പൊട്ടിത്തെറികളും നേതൃത്വത്തിന് വെല്ലുവിളിയാവുന്നുണ്ട്.
https://www.facebook.com/Malayalivartha






















