വീടോ വിലാസമോ വേണമെന്നില്ല.... വിപ്ലവ തീരുമാനം . സർക്കാരിന് കയ്യടി . ലൈംഗിക തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡ്
തെരുവില്‍ കഴിയുന്ന ലൈംഗിക തൊഴിലാളികള്‍ക്കും കേരളത്തില്‍ റേഷന്‍കാര്‍ഡ്. കേരളത്തിലെ പതിനായിരത്തിലേറെ അംഗീകൃത ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക വീടോ വിലാസമോ വേണമെന്നില്ല, അവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കും.
സൗജന്യ റേഷന്‍ കിറ്റ് വിതരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇമേജിന് നേട്ടമായതിനു പിന്നാലെ സന്യാസജീവിതം നയിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരുവില്‍ ലൈംഗിത തൊളില്‍ ജീവിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനം. അടുത്ത മാസം മുതല്‍ കാര്‍ഡും റേഷന്‍ സാധനങ്ങളും സൗജന്യകിറ്റും ലൈംഗിക തൊഴിലാളികള്‍ക്കും ലഭിച്ചുതുടങ്ങും.
സ്ത്രീ സെക്സ് വര്‍ക്കേഴ്സിനെന്നപോലെ പുരുഷ ലൈംഗിതൊഴിലാളികള്‍ക്ക് കാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന വ്യക്തമായിട്ടില്ല.
സ്വന്തമായി വീടില്ലാതെ വഴിയോരത്തും തടത്തിണ്ണകളും മറ്റും കഴിഞ്ഞ് ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് അപേക്ഷയില്‍ വീടിന്റെ സ്ഥാനത്ത് പൂജ്യം എന്നു ചേര്‍ത്താല്‍ മതിയെന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്. സംസ്ഥാനത്ത് അംഗീകൃമല്ലാതെ ലൈംഗിക ജോലി ചെയ്യന്ന ഒന്നര ലക്ഷത്തോളം സ്ത്രീകളുണ്ടെന്നാണ് ആരോഗ്യസംഘടനകളും എന്‍ജിഒകളും നിരീക്ഷിച്ചിരിക്കുന്നത്.
എന്നാല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും പതിവായി എച്ച്ഐവി എയ്ഡ്സ് ഉള്‍പ്പെടെ ആരോഗ്യ പരിശോധനകള്‍ നടത്തുകയും സുരക്ഷിതമായി ലൈംഗിക ജോലി ചെയ്യുന്നവരുമായവരാണ് അംഗീകൃത സെക്സ് തൊഴിലാളികള്‍.
ഹെല്‍ത്ത് കാര്‍ഡും ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതുമുണ്ട്. ഇത്തരത്തില്‍പ്പെടാതെ ലൈംഗിക ജോലിയും ഭിക്ഷാടനവും നടത്തിവരുന്നതും ഇതല്ലാതെ രഹസ്യമായി ഇതേ തൊഴിലില്‍ ഏര്‍പ്പെടുന്നവരുമായി ആയിരക്കണത്തിന് സ്ത്രീകള്‍ വിവിധ മേഖലകളിലുണ്ട്. പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് പട്ടിണി മാറ്റാന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി അടുത്തയിടെ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു.
കോവിഡ് വന്നകാലത്ത് തെരുവുകളില്‍ ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചു. അഞ്ഞൂറിലേറെപ്പേര്‍ക്ക് മരണം സംഭവിച്ചു. ഇതിനൊപ്പം ലോക്ക് ഡൗണില്‍ ലൈംഗിക തൊഴിലാളികളും കുട്ടികളും പട്ടിണി കിടക്കുന്ന സാഹചര്യവുമുണ്ടായി.
നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ലീഗല്‍ സര്‍വീസ് അതോറിറ്റികളും കണ്ടെത്തുന്നവര്‍ക്കാണ് റേഷന്‍ നല്‍കേണ്ടതെന്നും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി വെക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി, ബുദ്ധദേവ് കര്‍മാസ്‌കര്‍ എന്നിവരുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി റേഷന്‍ നല്‍കാനുള്ള നിര്‍ദേശം നല്‍കിയത്. വേശ്യാവൃത്തി എന്ന പദം തന്നെ ഒഴിവാക്കി സെക്സ് വര്‍ക്ക് എന്ന മാന്യമായ പദം മാത്രമേ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ ഉദ്യോഗസ്ഥ സംവിധാനം ഉപയോഗിക്കാവു എന്നുമാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha