Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ?

13 MARCH 2021 12:57 PM IST
മലയാളി വാര്‍ത്ത
മലപ്പുറത്ത് മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കി ബി.ജെ.പി ഒരു കലക്ക് കലക്കിയത് ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏതെല്ലാം മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നതിനേക്കാള്‍ വരുംനാളുകളില്‍ അവര്‍ ബി.ജെ.പിയില്‍ തുടരുമോ എന്നതാണ് പ്രധാനം.     എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പു നാളുകള്‍ക്ക് ശേഷം അതിനുള്ള ഉത്തരം തെളിയുന്നു എന്നും അത് നിയമസഭയില്‍ തിരിച്ചടിയാകുമെന്നും മനസിലാക്കിയ മുസ്ലിം ലീഗ്, പ്രത്യേകിച്ചും വനിതാ ലീഗിലെ പടപ്പുറപ്പാട് കണ്ട് അന്തം വിട്ടാണെങ്കിലും അല്ലെങ്കിലും വനിതകളെ ഇറക്കി രംഗത്ത് വന്നു കഴിഞ്ഞു      കുഞ്ഞാപ്പയും ടീമും കോങ്ങാട് യു.സി. രാമനെ ഇറക്കി. ഇനി ചാണകം ലീഗെന്നോ അതോ സംഘി ലീഗെന്നോ വിളിച്ചാലും സാരമില്ല കുഞ്ഞാപ്പയുടെ ധീര തീരുമാനത്തിന് ബിഗ് സല്യൂട്ട്. ഏതായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലബാറില്‍ ചര്‍ച്ചയായി മാറിയ ഒരു കാര്യം, ബി.ജെ.പിയുടെ മുസ്ലിം സ്ഥാനാര്‍ഥികളായിരുന്നവെങ്കില്‍ ഇന്ന് ലീഗിന്റെ ഹിന്ദു സ്ഥ്ാനാര്‍ഥിയാണ്.       മുസ്ലിം വനിതകള്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥികളായി രംഗത്തു വരുന്നുവെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി മാറുന്നു.  
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉൾപ്പടെ  ബി.ജെ.പിക്ക് വേണ്ടി രംഗത്തു വരുന്നത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഭാവി രാഷ്ട്രീയത്തിലും ഇത് അനുകൂല ഘടകമായാണ് ബി.ജെ.പി കാണുന്നത്.     മുന്‍കാലങ്ങളില്‍ ഏത് സമുദായത്തില്‍ നിന്നായാലും കേരളത്തില്‍ പല പഞ്ചായത്തുകളിലും സ്ഥാനാര്‍ഥിയെ കിട്ടാതിരുന്ന പാര്‍ട്ടിയിലേക്കാണ് മുസ്ലിം സമുദായത്തില്‍ നിന്നടക്കം സ്ഥാനാര്‍ഥികള്‍ കടന്നു വന്നത്.       സംഘടനയുമായി ഏറെ കാലമായി അടുപ്പമുള്ളര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമായി വരുന്നവരുമുണ്ട്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധതയെന്ന് ആക്ഷേപിക്കുമ്പോഴും  മുസ്്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ എങ്ങനെ ആ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന കാര്യമാണ്. ആര്‍.എസ്.എസുമായി അടുപ്പമുള്ള ബി.ജെ.പിയുടെ നിലപാടുകളെ അംഗീകരിക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളൊന്നും ഇന്ത്യയില്‍ മുസ്്ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.     പ്രത്യേകിച്ച്, ദേശീയ പൗരത്വ ഭേദഗതി പോലുള്ള നിയമങ്ങള്‍ ചര്‍ച്ചയായിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് സ്നേഹം കൂടാനുള്ള സാഹചര്യങ്ങളൊന്നും മുസ്ലിം സമുദായത്തില്‍ തെളിയുന്നില്ല. എന്നിട്ടും മുസ്ലിംകള്‍ക്കിടയില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ ലഭിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് ലീഗ് ചിന്തിച്ചിരിക്കു്ന്നു. സി.പി.എം വിട്ട് കോണ്‍ഗ്രസിലൂടെ ബി.ജെ.പിയില്‍ എത്തിയ എ.പി.അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യം ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ ഇമേജിനെ വെള്ളപൂശാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.     ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത കൂട്ടാന്‍ അബ്ദുള്ളക്കുട്ടിയെ കൊണ്ട് സാധിക്കുന്നുവെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് എന്ന ഉന്നത പദവി തന്നെ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയതോടെ മുസ്ലിം സമുദായത്തെ ബി.ജെ.പി ഒപ്പം നിര്‍ത്തുന്നുവെന്ന സന്ദേശവുമാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിന് നല്‍കിയത്.      അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ബി.ജെ.പി സീറ്റുകളില്‍ മല്‍സരിച്ചുവെന്നതും ശ്രദ്ധേയമാണ്. ഏതായാലും ലീഗിന്റെ മറുപടി ചൂടേറിയ ചര്‍ച്ചയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ വനിതകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചവര്‍ക്കുളള ലീഗിന്റെ മറുപടി-നൂര്‍ബിനയെ ഇറക്കിയാണ്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഖമറൂനിസ അന്‍വറാണ് മുസ്ലിംലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ഥി. അവര്‍ പരാജയപ്പെട്ടെങ്കിലും കാല്‍നൂറ്റാണ്ടിനുശേഷം ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് അഡ്വ. നൂര്‍ബിനാ റഷീദ്.       വനിതാലീഗ് അഖിലേന്ത്യ സെക്രട്ടറിയായ നൂര്‍ബിന നേരത്തേ രണ്ടുതവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിട്ടുണ്ട്. വനിതാലീഗ് എന്ന സംഘടന മൂന്നുപതിറ്റാണ്ടായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.     ദേശീയതലത്തിലും വനിതാലീഗ് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതൊക്കെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ രക്ഷയില്ല എന്ന് ലീഗിന് കൃത്യമായി അറിയാം. തീര്‍ന്നില്ല  മതസംഘടനകള്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് എതിരാണെന്ന് പറഞ്ഞതിനും മറുപടി നല്‍കിയിരിക്കികയാണ് ലീഗ്. ഏതായാലും ഇപ്പോള്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍.     വനിതകള്‍ എത്താത്ത മേഖലകളില്ല. നിയമസഭയില്‍ സ്ത്രീകളുടെയും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നമവതരിപ്പിക്കാന്‍ വനിത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുമ്പോള്‍ കേരളത്തിലെ വനിതാ വോട്ടര്‍ എന്ന നിലയില്‍ വലിയ കയ്യടി ലീഗിനും ബി.ജെ.പിക്കും. ഏതായാലും കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നുണ്ട്.       വിജയിക്കുകതന്നെയാണ് ലക്ഷ്യം. മതേതരത്വത്തിന്റെ കാവലാളായി, വികസനത്തിനായി കൂട്ടായ പരിശ്രമമുണ്ടാവും. ഒപ്പം എന്നും മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പം കര്‍മഭൂമിയിലുണ്ടാവും. എല്ലാ്ം ആശംസകളും സ്ഥാനാര്‍ഥിക്ക്.    



   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends