സ്ഥാനാർഥി പട്ടിക വൈകുന്നതിൽ അസംതൃപ്തി പരസ്യമായി പ്രകടമാക്കി കെ മുരളീധരൻ; നേമത്ത് ഇത്രയും ബഹളങ്ങളില്ലാതെ തന്നെ ജയിക്കാം, ഐശ്വര്യം നിങ്ങൾ കളയരുത്

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാർഥി നിർണയം നീട്ടികൊണ്ട് പോകേണ്ടതില്ലെന്നു പറഞ്ഞ മുരളീധരൻ സ്ഥാനാർഥി പട്ടികയെ പാട്ടി പ്രധിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും പറയുകയുണ്ടായി. നേമത്ത് ഇത്രയും ബഹളങ്ങളില്ലാതെ തന്നെ ജയിക്കാനാകുമെന്നും, താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നും പ്രകടമാക്കി.
ഏറെ പ്രത്യേകിച്ച് താൻ നേമത്ത് മത്സരിക്കാൻ പ്രത്യേക പ്രതിഫലമോ ഫോർമുലയോ ഉണ്ടാക്കില്ലെന്നും കൂടെ കൂട്ടിച്ചേർത്തു. നേമത്തിന്റെ പേരിൽ ആവശ്യമില്ലാത്ത ഭയമുണ്ടാകേണ്ട കാര്യമില്ല. ഏതൊരു സ്ഥാനാർത്ഥിയെ നിർത്തിയാലും നേമത്ത് ജയിക്കാനാകുമെന്നാണ് കെ മുരളീധരൻ പറയുന്നത്. നേമത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ ആത്മവിശ്വാസകുറവിന്റെ കാര്യമില്ലെന്നാണ് മുരളീധരന്റെ പക്ഷം.
ബിജെപിയെ ഭയമില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ഇൻകം ടാക്സ് റെയ്ഡ് നടത്തി തന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും കൂട്ടിച്ചേർത്തു. ദുർബലരായ ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്തതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്.
മത സാമൂഹ്യ നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട മുരളി മലമ്പുഴ പോലുള്ള സ്ഥിരം തോൽക്കുന്ന സീറ്റ് പോലും ഘടകകക്ഷികൾക്ക് കൊടുക്കാൻ ചില നേതാക്കൾ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പിസി ചാക്കോ കോൺഗ്രസ് വിട്ടത് നഷ്ടമാണെന്ന് പറഞ്ഞ മുരളി പോയാൽ സുഖം എന്ന് കരുതുന്നവർക്ക് സന്തോഷിക്കാൻ ഇടം കൊടുക്കേണ്ടിയില്ലായിരുന്നു എന്നും പറഞ്ഞു. വടകര സീറ്റ് ആർഎംപിക്കാണെന്നും അവിടെ ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























