കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം...എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം... അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല് നടപ്പാക്കാനിറങ്ങിയവർക്ക് കണക്കിന് മറുപടി കൊടുത്ത് ബിഎംഎസ്
ബിഎംഎസ് , ബിഎംഎസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ചെറുതായൊന്ന് മുട്ടിടിക്കുന്നുണ്ടോ? സ്വാഭാവികമായും കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ ചരിത്രം തിരുത്തിക്കുറി്ച്ച് കെഎസ്‌കെടിയുവിന്റെ വെട്ടിനിരത്ത്, ആലപ്പുഴയുടെ കായല്‍ മണ്ണില്‍ , വിപ്ലവ പ്രസ്ഥാന നായകരുടെ മണ്ണില്‍ ചെറുതെങ്കിലും ബിഎംഎസ് ചിലത് നേടുന്നുണ്ട് എന്നത് അറിയാതെ പോകരുത്
ഈ പുതുവര്‍ഷം പിറന്നപ്പോള്‍ ബിഎംഎസിന് ചരിത്രനേട്ടം; കെഎസ്ആര്‍ടിസിയില്‍ യൂണിയന് അംഗീകാരം; 18 ശതമാനത്തിലധികം വോട്ട് അംഗീകാരം കിട്ടാന്‍ 15 ശതമാനമാണ് വേണ്ടിയിരുന്നത് എന്ന മാധ്യങ്ങളുടെ തലക്കെട്ടാണ് കേരളം കണ്ടത്.
2016ല്‍ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. ആ കണക്കില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. എന്തിനും ഏതിനും കണക്കുകള്‍ നിരത്തിയാണല്ലോ സാധാരണ യൂണിയന്‍ നേതാക്കന്‍മാര്‍ രംഗത്ത് വരുന്നത്. അതുകൊണ്ടാണ് ഈ കണക്കിലെ കളി പങ്കുവച്ചത്.
കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം. ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നത്. അടുത്ത കൃഷി മുതല്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് പിന്നീട് ചര്‍ച്ച തുടരാനും തീരുമാനമെടുത്തു.
പ്രദേശവാസികളായ എട്ട് ബിഎംഎസ് തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി നെല്ല് സംഭരിക്കും. മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്‌കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങിയിരുന്നു. ബിഎംഎസ് നേതൃത്വത്തിള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തിലെ അംഗങ്ങളായ തൊഴിലാളികളെ നെല്ല് ചുമക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കെഎസ്‌കെടിയു നിലപാട്.
തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. അതായത് എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല്് നടപ്പാക്കാനിറങ്ങിയവരെ അതിന് അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇനി ബിഎംഎസ് അവിടെയൊക്കെ കാണും എന്ന് സാരം.
https://www.facebook.com/Malayalivartha