കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറെന്ന് ശോഭാ സുരേന്ദ്രൻ: ആ സീറ്റ് മറ്റൊരാൾക്ക് എന്ന് സംസ്ഥാന നേതൃത്വം: കോൺഗ്രസിലെ ആ വമ്പൻ കഴക്കൂട്ടത്ത്?
കഴക്കൂട്ടത്ത് ബിജെപിയുടെ അതിഗൂഢ നീക്കം.ശോഭയെ ഒഴിവാക്കി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത് കോൺഗ്രസിലെ ആ വമ്പന് വേണ്ടി ആണെന്നാണ് സൂചന .നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർഥിയാക്കാൻ ഒന്നൊന്നര നീക്കമാണ് ബിജെപി നടത്തുന്നത് . എന്നാൽ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയാൽ മത്സരിക്കാമെന്നു ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നു .ശോഭ സുരേന്ദ്രന്റെ നിർദ്ദേശം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു . പക്ഷേ ശോഭ സുരേന്ദ്രനെ നടുക്കുന്ന കടുംപിടിത്തമാണ് സംസ്ഥാന നേതൃത്വം സ്വീക്കരിച്ചിരിക്കുന്നത്.കോൺഗ്രസിൽ നിന്നെത്തുന്ന നേതാവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റാണിതെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ ഉള്ളത്.
നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രനേതൃത്വം സ്വീക്കരിച്ചത് . അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ശക്തമായി ഉയത്തിയത്.എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രന് വേറെ തടസ്സങ്ങൾ ഒന്നും ഇല്ലായിരുന്നു. . കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നത് . മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ബിജെപി തീവ്രമായ ശ്രമം നടത്തുന്നത്.കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് . എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിരിക്കുകയാണ് .മുൻ എം.എൽ.എ എം.എ വാഹിദിനെയും ബിജെപിയിലെത്തിക്കാൻ നീക്കങ്ങൾ നടന്നു. എന്നാൽ താൻ നിരസിച്ചുവെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.അതേസമയം ആറന്മുള മണ്ഡലത്തിൽ എൽഡിഎഫിലെ വീണാ ജോർജിനെതിരെ ഓർത്തഡോക്സ് സഭ നിർദ്ദേശിക്കുന്ന ആളെ ബിജെപി സ്ഥാനാർഥിയാക്കും. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം. സഭ ഇതുവരെ ആരെ നിർത്തണമെന്ന് തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർഥി ഒരു വൈദികനാകാനുള്ള സാധ്യതയുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. തെരഞ്ഞെടുപ്പ് ചൂട് സംസ്ഥാനത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എതിരാളിയെ അറിഞ്ഞ് മാത്രം പോരാളിയെ നിർത്തുവാൻ ആണ് ഓരോ പാർട്ടികളും ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha