സുരേഷ് ഗോപി നാളെ ആശുപത്രി വിടും; പനിയും ശ്വാസതടസവും, 10 ദിവസം വിശ്രമം, തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി
ആരോഗ്യ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സുരേഷ് ഗോപി നാളെ ആശുപത്രി വിടും. കൊച്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. പത്ത് ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പനിയും ശ്വാസതടസവും മൂലമാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ഇന്നലെയാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ബിജെപി സംസ്ഥാന നേതൃത്വം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ തൃശൂരിലെ സ്ഥാനാർത്ഥിത്വം നൂറ് ശതമാനം ഉറപ്പായിട്ടില്ല എന്നും.
പോരാടണമെങ്കിൽ ആരോഗ്യം നോക്കാതെ കളത്തിലിറങ്ങുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആശുപത്രി വിട്ട് വന്നാലുള്ള തന്റെ അവസ്ഥയെ പറ്റി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യുകയാണെന്നും ആശുപത്രിയിൽ നിന്നും റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തനിക്ക് സ്ഥാനാർത്ഥിത്വം സംബന്ധിച്ച നിർദ്ദേശം തരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.
ഒടുവിലാണ് തൃശൂരിൽ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. അനാരോഗ്യം കാരണം വിശ്രമം അത്യാവശ്യമായ സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha