കേരളത്തിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് എന്ന നിലക്ക് പ്രചരിക്കുന്ന വാർത്ത തെറ്റാണ് ; എൻഐഎ റെയ്ഡിൽ പ്രതികരണവുമായി പോപുലർ ഫ്രണ്ട്
കേരളത്തിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് എന്ന നിലക്ക് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ അറിയിച്ചു.
പോപുലർ ഫ്രണ്ട് നേതാക്കളുടെയോ പ്രവർത്തകരുടെയോ വീടുകളിൽ സംസ്ഥാനത്ത് എവിടെയും എൻഐഎ റെയ്ഡ് നടത്തിയില്ല. ചേളാരിയിലുള്ള പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ ബന്ധുവിനെ അന്വേഷിച്ചെത്തിയ സംഭവം തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണ്.
അതേസമയം പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത വിഷയത്തെ സംഘടനയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിനു പിന്നിൽ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നു.
തെറ്റായ പ്രചാരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടു നിൽക്കണമെന്നും മാധ്യമങ്ങൾ തിരുത്ത് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
കേരളവും, കർണാടകയുമുൾപ്പടെയുള്ള പത്തിടങ്ങളിൽ എൻ ഐ എ റെയ്ഡ് എന്നായിരുന്നു വിവരങ്ങൾ പുറത്ത് വന്നത് വന്നത് . ഐസിസ് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നതെന്നായിരുന്നു സൂചന.
പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നൊക്കെയുള്ള രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
പാകിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓൺലൈൻ വഴി പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും, പ്രാദേശിക ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചുവെന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു .
കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തുമാണ് എൻ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്.
കണ്ണൂർ താണയിലെ ഒരു വീട്ടിൽ പുലർച്ചെയോടെ പരിശോധന ആരംഭിച്ചുവെന്നുമായിരുന്നു വിവരങ്ങൾ പ്രചരിച്ചത് .
https://www.facebook.com/Malayalivartha