തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി ഇത്തവണ വിയർക്കും...എങ്ങനെയും തുടർഭരണം നേടുക എന്നത് സി പി എമ്മിന്റെ നയമെന്നിരിക്കെ കുണ്ടറയിലെ സി പി എം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്‌സികുട്ടി കൂടുതൽ പ്രയത്നിക്കേണ്ടിവരും

കുണ്ടറയിൽ വലിയ നീക്കങ്ങളാണ് രാഷ്ട്രീയപരമായി ഉടലെടുത്തിരിക്കുന്നത് .ആഴക്കടൽ ആഞ്ഞടിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി വിയർക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് .എങ്ങനെയും തുടർഭരണം നേടുക എന്നത് സി പി എമ്മിന്റെ നയമെന്നിരിക്കെ കുണ്ടറയിലെ സി പി എം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്‌സികുട്ടി ഇപ്പോൾ ആകെ ആശങ്കയിലാണ് .
ഇ എം സി സിയുമായി സംസ്ഥാന സർക്കാർ നടത്തിയ ഉടമ്പടി റദ്ദാക്കിയതിനു പിന്നാലെ വലിയ നീക്കങ്ങൾ തന്നെയാണ് കമ്പനി ഡയറക്ടർ ഷിജു വർഗീസ് നടത്തിയത് .. കേരളത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭം തീരദേശ മേഖലകളിൽ ഉടലെടുക്കുകയും അത് പിണറായി വിജയൻറെ ഉറക്കകം കെടുത്തുകയും ചെയ്തു .ഏകപക്ഷീയമായി പിണറായി സർക്കാർ ഇ എം സി സിയെ ചതിച്ചു എന്നും മലക്കം മറിഞ്ഞു എന്നും പദ്ധിതിക്കായി ഇറക്കിയ കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതും പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു .
അതിനാൽ തന്നെ ഷിജു വർഗീസിന്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് .കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വച്ച് ഇ എം സി സിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്.
അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്‌ട്രേഷൻ മാത്രമുളള ഒരു കമ്പനിയാണെന്നാണ് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്. വിശ്വാസ്യതയുളള സ്ഥാപനമാണോ ഇ എം സി സിയെന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെ കുറിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്‌തിരുന്നു.
ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുളളതെന്നാണ് മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്.അതേസമയം, വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ എം സി സി ഡയറക്‌ടർ ഷിജു വർഗീസ് പ്രതികരിച്ചു. നിയമപരമായ എല്ലാ വിവരങ്ങളും സർക്കാരിന് നൽകിയിരുന്നു.
വിദേശകാര്യമന്ത്രാലയത്തിന് ഉടൻ തന്നെ അഭിഭാഷകർ മുഖേന കത്തയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.ഇഎംസിസി – ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ധാരണപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു .
ഇനിയെങ്ങനെയാണ് തുറന്നുപറയാതിരിക്കുക..? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ, നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേ..?
എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത്..?എന്നീ കാര്യങ്ങളാണ് ഇപ്പോൾ ഷിജു വർഗീസ് ചോദിക്കുന്നത് നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഴക്കടലിലുളള മല്‍സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇ.എം.സി.സി– അദ്ദേഹം വിശദീകരിച്ചു.
കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു എന്നാണ് ഷിജു വര്‍ഗീസ് പറഞ്ഞത് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ധാരണപത്രം റദ്ദാക്കിയത് എന്നത് വ്യക്തമായിരുന്നു
ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നാണ് അന്ന് പറഞ്ഞത്. ഒപ്പം തന്നെ .പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കുമെന്നും പറഞ്ഞിരുന്നു .
400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം കമ്പനിയുമായി ഉണ്ടാക്കിയത് .എന്നാൽ തീരദേശ ജനതയെ വിശ്വാസത്തിൽ എടുക്കാതെ ഉള്ള നീക്കം തീർച്ചയായും പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായി മാറുകയാണ് .
https://www.facebook.com/Malayalivartha


























