എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ റാഗിങ്ങ്; രാത്രി എട്ട് മണി മുതല്‍ രാവിലെ 11 മണിവരെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു, വിവസ്ത്രനാക്കി ഫോട്ടോ എടുത്തു

മഹാരാജാസ് കോളേജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ റൂമിൽ പൂട്ടിയിട്ട് റാഗിങ്ങ് ചെയ്തതായി പരാതി. മലപ്പുറം സ്വദേശിയും ഒന്നാം വര്‍ഷ മലയാള വിഭാഗം വിദ്യാര്‍ത്ഥിയുമായ റോബിനാണ് റാഗിംഗിന് ഇരയായത്. വെളളിയാഴ്‌ച രാത്രി എട്ട് മണി മുതല്‍ ശനിയാഴ്‌ച രാവിലെ 11 മണിവരെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു റാഗിങ്ങ് നടത്തിയിരുന്നത്.
എസ എഫ് ഐ സെക്രട്ടറി അടക്കമുള്ളവർ റോബിനെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിടുകയും. തുടര്‍ന്ന് മർദ്ദിച്ചു. വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്‌തു എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇരുമ്പ് വടി കൊണ്ട് കാല്‍ മുട്ടിലടക്കം മര്‍ദിച്ചതായി പറയുന്നു.
തനിക്ക് രാത്രിയിൽ ഭക്ഷണം നൽകുകയോ ഭക്ഷണം നല്‍കുകയോ രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കുകയോ ചെയ്‌തില്ലെന്നും വ്യക്തമാക്കി. എസ് എഫ് ഐയുടെ പിരിവിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് ആരോപിച്ചിരിക്കുന്നത്.
എസ് എഫ് ഐ പ്രവര്‍ത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുളളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും റോബിൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പൊലീസില്‍ പരാതി നല്‍കിയാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞായിരുന്നു റാഗിംഗ് നടത്തിയതെന്നാണ് റോബിന്റെ സുഹൃത്ത് പറയുന്നത്.
https://www.facebook.com/Malayalivartha


























