ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും......ലതികയെ തീരുമാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കോൺഗ്രസും യുഡിഎഫ് നേതൃത്വവും അവസാന നിമിഷം വരെ പരിശ്രമിസിച്ചെങ്കിലും ലതിക വഴങ്ങിയില്ല ..ലതികയുടെ വിമത നീക്കം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യത

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും......ലതികയെ തീരുമാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കോൺഗ്രസും യുഡിഎഫ് നേതൃത്വവും അവസാന നിമിഷം വരെ പരിശ്രമിസിച്ചെങ്കിലും ലതിക വഴങ്ങിയില്ല ..ലതികയുടെ വിമത നീക്കം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യത
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. തന്നെ പിന്തുണയ്‌ക്കുന്ന പ്രവർത്തകരുടെ യോഗത്തിലാണ് ലതിക പ്രഖ്യാപനം നടത്തിയത്. പെരുമ്പാവൂരിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും
ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പേരില്ലാത്തതിനെ തുടര്‍ന്ന് അവര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു . തുടര്‍ന്ന് കെ പി സി സി ഓഫീസ് അങ്കണത്തില്‍ വെച്ച് തലമുടി മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയുമുണ്ടായി.
ഏറ്റുമാനൂർ സീറ്റാണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നൽകാൻ തീരുമാനിച്ചതിനാലാണ് അവർക്ക് സീറ്റ് നൽകാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിൻ മണ്ഡലത്തിൽ പരിഗണിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പട്ടിക വന്നപ്പോൾ ദീപക് ജോയിയാണ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർഥിയായത്
തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയത് കോൺഗ്രസിന്റെ നിർബന്ധത്താലാണ്. സീറ്റ് ലഭിക്കണമെന്ന് കേരള കോൺഗ്രസിന് യാതൊരു നിർബന്ധവുമുണ്ടായിരുന്നില്ല.
ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. പ്രിന്‍സ് ലൂക്കോസ് ആണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.
കെെപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാനാണ് ഏറ്റുമാനൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്ഥാനാർഥി പ്രഖ്യാപന വേളയിൽ ലതിക പറഞ്ഞു.
16 വയസുമുതൽ ഈ പാർടിയോടൊപ്പമുണ്ട്. പ്രവർത്തകർക്കാണ് പാർടി സീറ്റ് കൊടുക്കേണ്ടത്. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന് ലതിക പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.
വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പരിഗണിച്ചത് പോലെ വനിതകളെയും പരിഗണിക്കണമെന്നും താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാർട്ടിക്ക് നൽകാനുള്ളതെന്നും അവർ ചോദിച്ചു.
.
https://www.facebook.com/Malayalivartha



























