'നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പിൽ ഒരാളുടെ പേരിൽ വോട്ടർ പട്ടികയിൽ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറൽ കാർഡുകൾ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണ്...' പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. പല വോട്ടർമാരുടെയും പേരുകൾ ഇരട്ടിക്കുകയും ചിലരുടെ പേരിൽ അഞ്ചു വരെ ഇലക്ടറൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയാകുന്നു.
ഫേസ്ബുക്ക് പോസ്റ്റ്;
സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. പല വോട്ടർമാരുടെയും പേരുകൾ ഇരട്ടിക്കുകയും ചിലരുടെ പേരിൽ അഞ്ചു വരെ ഇലക്ടറൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പിൽ ഒരാളുടെ പേരിൽ വോട്ടർ പട്ടികയിൽ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറൽ കാർഡുകൾ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണ്.
ഉദുമ മണ്ഡലത്തിൽ ചൂണ്ടിക്കാട്ടിയ ശ്രീമതി കുമാരി എന്ന വോട്ടർ കോൺഗ്രസുകാരിയാണോ വേറെ ഏതെങ്കിലും പാർട്ടിക്കാരിയാണോ എന്നതല്ല വിഷയം. കുമാരിയുടെ പേരിൽ എങ്ങനെ വ്യത്യസ്ത നമ്പറുള്ള അഞ്ചു ഇലക്ടറൽ കാർഡുകൾ ഉണ്ടായി? ആരാണ് ഈ വോട്ട് ചെയ്യാൻ പോകുന്നത്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ വോട്ട് ചെയ്യാനെത്തുന്ന യഥാർത്ഥ വോട്ടർക്കു മുൻപേ വ്യാജ വോട്ട് ചെയ്തു മടങ്ങിയ അനവധി സംഭവങ്ങളാണ് ഇതിനു മുമ്പുണ്ടായിട്ടുള്ളത്. മരിച്ചവർ വരെ അമരന്മാരായി വോട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർ ഭീതിയിലാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത് .ഇതേ ഉദുമയിലാണ് പോളിങ് ഉദ്യോഗസ്ഥനായ ഇടതു അനുകൂല അധ്യാപകനെ സി പി എം എം എൽ എ ഭീഷണിപ്പെടുത്തിയതായി അധ്യാപകൻ തന്നെ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വോട്ട് ഇരട്ടിക്കൽ നിഷ്കളങ്കമല്ല.
കേരളത്തിൽ ആയിരക്കണക്കിന് വ്യാജ വോട്ടുകളെക്കുറിച്ച് തെളിവ് സഹിതമാണ് ഇന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നല്കിയത്. ഇതേ പരാതിയാണ് നേരത്തേ അടൂർ പ്രകാശ് നല്കിയതും തിരുവനന്തപുരം കലക്ടർ ശരിവച്ചതും. കോൺഗ്രസ് പ്രവർത്തകരുടെ അന്വേഷണത്തിൽ കഴക്കൂട്ടം മണ്ഡലത്തില്‍ സമാന സ്വഭാവത്തിലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.പാർട്ടി അനുഭാവികളായ ഉദ്യോസ്ഥരുടെ സഹായത്തോടെ നടന്ന ആസൂത്രിത ശ്രമമായി ഇതിനെ സംശയിക്കണം. സി.പി.എമ്മിന് ആർജവമുണ്ടെങ്കിൽ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെടണം. ലൈഫ് മിഷനിലെ ഐ-ഫോൺ കൈക്കൂലി ആക്ഷേപം ഉന്നയിച്ചവർക്ക് ഇതിനു ധൈര്യമുണ്ടോ എന്നു മാത്രമാണ് സംശയമുള്ളത്.
https://www.facebook.com/Malayalivartha






















