Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

'ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ... പെങ്ങാമുക്ക്-തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി...' വൈറലായി കുറിപ്പ്

31 MARCH 2021 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

കോവിഡിന്റെ പേരിൽ ‘സ്റ്റോപ്പിട്ട’ ആനവണ്ടിയെ തിരികെയെത്തിക്കാനുള്ള ഒരു നാടിന്റെ അപേക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാതിരാക്കുറുക്കൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പെങ്ങാമുക്ക് - തിരുവനന്തപുരം ആനവണ്ടിക്കു വേണ്ടിയാണ് ഒരു ജനത ഇപ്പോൾ ശബ്ദമുയർത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അവധി ദിനങ്ങളിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിക്കുന്ന, കച്ചവടക്കാർക്കും കുട്ടികൾക്കും വരെ ആശ്രയമായ ഈ ആനവണ്ടിക്കായി തങ്ങൾ കാത്തിരിപ്പാണെന്നുള്ള വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെങ്ങാമുക്കുകാർ അധികാരികളെ അറിയിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ ....

പെങ്ങാമുക്ക് കെ എസ് ആർ ടി സി ഉടൻ പുനരാരംഭിക്കണം


പെങ്ങാമുക്ക് - തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി ......

കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആർ.ടി സി ബസുകളും നിലച്ചപ്പോൾ ഈ ബസിന്റെ വരവും നിന്നു .

കോവിഡ് കാലമല്ലേ , എല്ലാം ബസും നിന്ന കാലമല്ലേ , അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി .

എന്നാൽ കോവിഡ് പ്രശ്നങ്ങൾ മറന്ന് എല്ലാ കെ എസ് ആർ ടി.സി യും ഓടാൻ തുടങ്ങിയപ്പോൾ ഞങ്ങടെ 'പാതിരാ കുറുക്കനായ ' തിരുവനന്തപുരം ബസ് മാത്രം ഓടുന്നില്ല. ഇന്നോടും നാളെയോടും എന്ന് കരുതി കാത്തിരുന്നു. പക്ഷെ ഞങ്ങടെ പെങ്ങാമുക്ക് ബസ് മാത്രം ഇതുവരെ വന്നില്ല.

മൂന്ന് പതിറ്റാണ്ടായി മുടക്കമില്ലാതെ ഓടുന്ന ഈ ബസ് തിരുവനന്തപുരം ഡിപ്പോയിലെ ലാഭകരമായ റൂട്ടിൽ ഒന്നാണ്. ഞങ്ങൾ കാട്ടകാമ്പാക്കാർക്ക് ഇതു വെറുമൊരു ബസ് സർവ്വീസല്ല . ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗമായ ഒന്നാണ്. അധികൃതരേ എത്രയും വേഗം പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്. ആർ ടി സി ബസ് പുസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മിക്കവരുടെയും ദിവസം ആരംഭിക്കുന്നത് വെളുപ്പിനുള്ള ഈ ആന വണ്ടിയെ കണികണ്ടോ അതിന്റെ ശബ്ദം കേട്ടിട്ടോ ആണ് .

അത്രമേൽ ആ 'ആന വണ്ടി' യുടെ ശബ്ദം ഈ നാട്ടുകാരുടെ ഹൃദയതാളത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങാത്തെ പോകുന്ന പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് പഴഞ്ഞിക്കാർക്ക് അവരുടെ ഹൃദയത്തോളം പ്രിയപ്പെട്ടതാണ്.എറണാംകുളത്തുള്ള കുന്നംകുളം കച്ചവടക്കാരുടെ പ്രിയപ്പെട്ട വണ്ടി . പത്താം ക്ലാസ് കഴിഞ്ഞയുടൻ ഈ ബസ്സിലാണ് മിക്ക കച്ചവടക്കാരും ആദ്യമായി എറണാകുളത്തേക്ക് പോയത്. കളിപ്രായം വിട്ടുമാറിയിട്ടിലെങ്കിലും പിള്ളേരെ വീട്ടുകാർ കച്ചവടം പഠിപ്പിക്കാൻ കുന്നംകുളത്ത് നിന്ന് ഈ ബസ്സിലാണ് എറണാകുളത്തേക്ക് കയറ്റി വിട്ടത്.

എറണാകുളത്തെ സ്റ്റേഷനറി കടയിൽ പാതിരാവരെ കെട്ട് കെട്ടി മടുക്കുമ്പോൾ ശനിയാഴ്ച്ചയാവാൻ ആ പിള്ളേർ കാത്തിരിക്കും . ശനിയാഴ്ച്ച രാത്രി. എറണാകുളത്ത് കാത്ത് നിന്ന് 'പെങ്ങാമുക്ക് ' ബസ്സിൽ കുത്തി പിടിച്ച് കയറി നാട്ടിലേക്ക് കുതിക്കുമവർ. നാട്ടിൽ കാത്തിരിക്കുന്ന പ്രിയമുള്ളവരുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ കൊതിക്കുന്നവരുടെ കൂട്ടമായിരിക്കും ശനിയാഴ്ച്ചകളിലെ ഈ കെ.എസ് ആർ ടി സി ബസ്സിൽ .

പി.എസ്.സി പരീക്ഷ, ജോലിക്കുള്ള ഇൻ്റർവ്യൂ, ദൂരേയുള്ള ആസ്പത്രി കേസ്, തീർത്ഥയാത്രകൾ ഏതുമാകട്ടെ പഴഞ്ഞിക്കാർക്ക് വിശ്വാസത്തോടെ ആശ്രയിക്കാൻ പറ്റിയ ഒരു വണ്ടിയാണ് പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് . ജീവിതത്തിൽ ഒരിക്കലും ഈ വണ്ടിയിൽ കയറാത്ത കാട്ടകാമ്പാൽക്കാരൻ ഉണ്ടാവില്ല. പകൽ വെളിച്ചത്തിൽ ആർക്കും ഈ ആനവണ്ടിയെ കാണാനാവില്ല. നേരം വെളുക്കുമ്പോഴേക്കും ഇവൻ നാടു വിട്ടിരിക്കും. പിന്നേ വരുന്നത് പാതിരാത്രിക്കാണ്. അതു കൊണ്ട് തന്നെ പഴഞ്ഞിക്കാരുടെ പ്രിയപ്പെട്ട പാതിരാ കുറുക്കനാണ് ഈ 'ആന ' വണ്ടി.

നാട്ടാരെല്ലാം ഉറങ്ങിയതിന് ശേഷം വരികയാൽ ഒരു കാലത്ത് കള്ളൻമാർക്കും ഈ വണ്ടി പ്രിയപ്പെട്ടതായിരുന്നു. കളവ് കഴിഞ്ഞ് , വെളുപ്പിന് ആളുകൾ എഴുന്നേൽക്കും മുന്നേ ഈ വണ്ടിയിൽ കള്ളൻമാർ രക്ഷപ്പെടുന്നത് പതിവായതിനാൽ കള്ളൻ മാരുടെ വണ്ടിയെന്നും ഈ ആന വണ്ടി അറിയപ്പെട്ടു.
പെരുന്നാളിൻ്റെയും പൂരത്തിൻ്റേയും നേർച്ചയുടേയും രാത്രിയിലെ ആഘോഷ വരവുകൾക്കിടയിലൂടെ ഈ 'ആന വണ്ടി' യുടെ വരവ് രസകരമായ കാഴ്ച്ചയാണ്.

നെറ്റി പട്ടം കെട്ടിയ കൊമ്പൻമാരേക്കാൾ വമ്പോടെ ഹെഡ് ലൈറ്റിട്ട് ഈ 'ആന വണ്ടി' വരുമ്പോൾ എല്ലാ ആഘോഷ കൂട്ടങ്ങളും താനേ രണ്ട് വശത്തേക്ക് മാറി വഴികൊടുക്കും. കാരണം അവർക്കറിയാം അതിനുള്ളിൽ ഇരിക്കുന്ന ഓരോ യാത്രക്കാരനും നാട്ടിലെ ഉത്സവം കൂടാനായി കൊതിച്ച് ഓടി എത്തുന്നവരാണെന്ന്. പണ്ട് എറണാകുളത്തേക്ക് കെട്ട് കെട്ടാൻ ഈ വണ്ടിയിൽ പോയ പലരും വലിയ മുതലാളിമാരായി 'ജാഗ്വറിലും ' 'ബെൻസി' ലുമൊക്കെയാണ് ഇന്ന് പറ പറക്കുന്നത്. ആ പറ പറക്കലിനിടയിലും എവിടെയെങ്കിലും വെച്ച് ഈ ആനവണ്ടിയെ കണ്ടാൽ 'ആ പോകുന്നെടാ നമ്മുടെ പെങ്ങാമുക്ക് ' എന്ന് പറഞ്ഞ് സ്നേഹത്തോടെ ആ ആനവണ്ടിയെ നോക്കാതിരിക്കാൻ അവർക്കാവില്ല.

മുപ്പതോളം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ കെ.എസ്. നാരായണൻ നമ്പൂതിരിക്കായി അനുവദിച്ച എം.എൽ.എ വണ്ടിയാണ് പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ്സ് . അന്ന് എല്ലാ എം എൽ എ മാർക്കും അവരുടെ നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവാൻ വണ്ടി അനുവദിച്ചു.

എല്ലാ എം.എൽ എ വണ്ടികളുടെയും ഓട്ടം നിലച്ചപ്പോഴും നമ്മുടെ പെങ്ങാമുക്ക് വണ്ടി ഇന്നും കിതയ്ക്കാതെ കുതിക്കുന്നു. അതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. തിരുവനന്തപുരം ഡിപ്പോയിൽ കളക്ഷൻ കൂടുതലുള്ള വണ്ടികളിൽ ഒന്നാണ് നമ്മുടെ സ്വന്തം 'പാതിരാ കുറുക്കൻ' . അങ്ങിനെ മുടങ്ങാതെ കുതിക്കുന്ന പഴഞ്ഞിയുടെ അത്ഭുത വണ്ടി ഇനിയും പതിറ്റാണ്ടുകൾ പിന്നിടണം. കൊറോണയുടെ പേരിൽ നിലച്ച പെങ്ങാമുക്ക് കെ.എസ് ആർ ടി സി ബസ്സ് ഉടൻ പുനരാംരഭിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (3 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (3 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (3 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (3 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (3 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (4 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (4 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (5 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (5 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (5 hours ago)

Malayali Vartha Recommends