കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിന് നേരെ അക്രമം; ജനാലകളുടെ ചില്ല് അടിച്ചു തകര്‍ത്തു; സി.പി.എം അനുഭാവി കസ്റ്റഡിയിൽ

ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിന് നേരെ അക്രമം. സംഭവത്തില്‍ സി.പി.എം അനുഭാവിയായ ബാനര്‍ജി സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടും പരിസരവും ഫേസ്ബുക്കില്‍ ലൈവില്‍ കാണിച്ച ശേഷമാണ് പിറക് വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകര്‍ത്തത്. ബുധനാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു അക്രമം. യു.ഡി.എഫ് കായംകുളത്ത് സംഘടിപ്പിച്ച 'അരിതാരവം' പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ഇടത് സൈബര്‍ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടില്‍ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം േറാഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha

























