Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

തലപുകഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ ;ക്രൈംബ്രാഞ്ച് പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങാൻ ആവില്ല ,സിപി എമ്മിന്റെ അനിഷേധ്യ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഒരു തട്ടുകടയിൽ നിന്നും ഐ ഫോൺ വാങ്ങുമോ ?,

01 APRIL 2021 08:36 AM IST
മലയാളി വാര്‍ത്ത

സിപി എമ്മിന്റെ അനിഷേധ്യ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഒരു തട്ടുകടയില്‍ നിന്നും ഐ ഫോണ്‍ വാങ്ങുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.

വില കൂടിയ വസ്തുക്കള്‍ മാത്രം വാങ്ങി ശീലിച്ചിട്ടുള്ള വി വി ഐ പി കവടിയാറിലെ ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ നിന്ന് എങ്ങനെ ഐ ഫോണ്‍ വാങ്ങും എന്നാണ് ചിന്ത.

 



സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തള്ളിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കവടിയാറിലെ കടയെ കുറിച്ച് അന്വേഷിച്ചത്. ലക്ഷങ്ങള്‍ വില മതിക്കുന്ന ഐ ഫോണ്‍ വില്‍ക്കാന്‍ ശേഷിയുള്ള കടയല്ല ഇതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നതത്രേ.

വിനോദിനി ഉപയോ?ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണെന്ന വാദം തള്ളാനുള്ള തെളിവുകള്‍ കസ്റ്റംസിന്റെ കൈയിലുണ്ട്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്. വിനോദിനി പരാതി നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്രൈംബ്രാഞ്ചില്‍ എന്തു സംഭവിക്കുമെന്ന് കസ്റ്റംസിന് നന്നായറിയാം.

 



കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഐ ഫോണ്‍ വില്‍ക്കുന്ന കടകള്‍ സാധാരണ ചില്ലറ വില്‍പനക്ക് നില്‍ക്കാറില്ല. അവര്‍ വന്‍കിടക്കാരില്‍ നിന്നാണ് ഫോണ്‍ വാങ്ങാറുള്ളത്. ഇതെല്ലാം വില്‍പ്പനയിലുള്ള അടിസ്ഥാന തന്ത്രങ്ങളാണ്.

ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഓരോ ഫോണിനും ഓരോ ഐ എം ഇ ഐ നമ്പറാണ് ഉള്ളത്. ഇവ പരസ്പരം മാറാറില്ല. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റ്യാചുവിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.. ആടിനെ പട്ടിയാക്കുന്ന ഇത്തരം ന്യായങ്ങള്‍ കേട്ട് കസ്റ്റംസ് പൊട്ടി ചിരിക്കുന്നു. പണത്തിന് വിലയുള്ളവര്‍ ഐ ഫോണ്‍ വാങ്ങുകയാണെങ്കില്‍ അത് അംഗീകൃത വില്‍പ്പന ശാലകളില്‍ നിന്നായിരിക്കുമെന്ന സാധാരണക്കാരന്റെ സംശയം തന്നെയാണ് കസ്റ്റംസും ഉന്നയിക്കുന്നത്.

 



തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൈയിലുള്ള കേസുകള്‍ തങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള കേസില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തര വകുപ്പില്‍ നിന്നു തന്നെയാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. വിനോദിനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നാല്‍ അതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം നിഗമനങ്ങളില്‍ ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്.

കാരണം സന്തോഷ ഈപ്പന്റെ മൊഴിയും അദ്ദേഹം ഫോണ്‍ വാങ്ങിയ ബില്ലുകളും കസ്റ്റംസിന്റെ കൈയിലുണ്ട്. വിനോദിനി ഉപയോഗിക്കുന്ന ഫോണിന്റെ നമ്പര്‍ സന്തോഷ് ഈപ്പന്‍ വാങ്ങിയ ബില്ലില്‍ ഉള്ളിടത്തോളം കാലം കസ്റ്റംസിന് ഭയപ്പെടേണ്ടതില്ല. എന്നാലും കല്ലുവച്ച നുണകള്‍ മെനയുന്നത് എന്തിനാണെന്നാണ് കസ്റ്റംസിന്റെ സംശയം .

 



2019 ഡിസംബര്‍ 2 ന് നടന്ന യുഎ ഇ ദിനാഘോഷത്തിലാണ് അഞ്ച് ഐ ഫോണുകള്‍ വിതരണം ചെയ്തത്.ലക്കി ഡ്രോയിലെ ആദ്യത്തെ അഞ്ച് വിജയികള്‍ക്കാണ് ഫോണ്‍ വിതരണം ചെയ്തത്. ഇതില്‍ ഒരാള്‍ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസറാണ്. മറ്റൊരാള്‍ ശിവശങ്കറാണ്. ചെന്നിത്തലയുടെ സ്റ്റാഫില്‍ ഉള്ള ഒരാള്‍ക്കും ഫോണ്‍ കിട്ടി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ചെന്നിത്തല പോലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. അതിന് പിന്നിലെ പ്രധാന കാരണം ഇതില്‍ ഒരു ഫോണ്‍ ഉന്നതന്റെ കൈയിലാണ് എന്നതായിരുന്നു.ചെന്നിത്തലയുടെ പരാതി കിട്ടിയപ്പോള്‍ പോലീസിന്റെ രഹസ്യാനേഷണ വിഭാഗം ഒരന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് ഫോണുകളുടെ യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിഞ്ഞത്. അതോടെ പോലീസ് തടിയൂരി എന്നു തന്നെ പറയാം. തങ്ങളെ പ്രതിസന്ധിയില്‍ ആക്കരുതേ എന്ന് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ചെന്നിത്തലയെ അറിയിച്ചെന്നാണ് പോലീസ് ആസ്ഥാനത്തെ രഹസ്യ വിവരം.

 



ഏതായാലും വൈകിയാണ് വിനോദിനിയുടെ പേര് കളത്തില്‍ നിറഞ്ഞത്. ഐ ഫോണ്‍ കേസില്‍ തന്റെ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും കോടിയേരി പറഞ്ഞത്. തന്റെ ഭാര്യയുടെ കൈയിലുള്ള ഐ ഫോണ്‍ താന്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി പറഞ്ഞു. അതിന്റെ ബില്‍ തന്റെ കൈയിലുണ്ടെന്നും കോടിയേരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends