Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ഭരണത്തുടര്‍ച്ചക്ക് വേണ്ടിയാണ് സി പി എം വോട്ടുതേടിയത്, അതിനെ ജനം പിന്തുണയ്ക്കുമെന്ന് സിപിഎം ഉറപ്പിക്കുന്നു... 80 സീറ്റില്‍ ഉറപ്പായും ജയിക്കും, 95 സീറ്റുവരെ പൊരുതി നേടാനാകും.... പി.ജയരാജന്റെ വിവാദ എഫ്. ബി. പോസ്റ്റിന് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിശദീകരണം

11 APRIL 2021 12:52 PM IST
മലയാളി വാര്‍ത്ത

ജയരാജന്‍മാരെയും സുധാകര - ഐസക്കുമാരെയും ഒഴിവാക്കിയത് കൊണ്ട് സിപി എമ്മിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പി.ജയരാജന്റെ വിവാദ എഫ്. ബി. പോസ്റ്റിന് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

ഭരണത്തുടര്‍ച്ചക്ക് വേണ്ടിയാണ് സി പി എം വോട്ടുതേടിയത്. അതിനെ ജനം പിന്തുണയ്ക്കുമെന്ന് സിപിഎം ഉറപ്പിക്കുന്നു. 80 സീറ്റില്‍ ഉറപ്പായും ജയിക്കും. 95 സീറ്റുവരെ പൊരുതി നേടാനാകും. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുമ്പോള്‍ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റുനിലയാണ് ഇത്.

 



എന്നാല്‍ ജില്ലാ ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സി പി എം സംസ്ഥാന സമിതി തയ്യാറായിട്ടില്ല. ജില്ലാ ഘടകങ്ങള്‍ കഴിഞ്ഞ കാല ഇലക്ഷനുകളില്‍ നല്‍കിയ കണക്കുകള്‍ തെറ്റിയതാണ് ഇത്തരമാരു സംശയത്തിന് കാരണം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പിതുണ ലഭിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലാണ് ജില്ലാ കമ്മിറ്റികള്‍ക്ക് ഉണ്ടായിരുന്നത്

 

 



പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നതായി സി പി എം കരുതുന്നു.. അടിയൊഴുക്കുകള്‍ ജയപരാജയം നിര്‍ണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി. മുമ്പൊരിക്കലും ഇല്ലാത്തവിധം ബൂത്തുതലത്തില്‍ സജീവമായിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ യു.ഡി.എഫിന് ബൂത്ത് ഏജന്റുമാരില്ലാത്ത സ്ഥലത്തുപോലും, ബി.ജെ.പി. ആളെനിര്‍ത്തി. ചിലമണ്ഡലങ്ങളില്‍ ബി.ജെ.പി. നേടുന്ന അധികവോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയാകും. മത്സരരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിച്ചതും ഒരുവിഭാഗം മന്ത്രിമാരെ മാറ്റിനിര്‍ത്തിയതും ഇടതുപക്ഷത്തിന്റെ സാധ്യത ഇല്ലാതാക്കിയിട്ടില്ല. പക്ഷേ, മത്സരം കടുപ്പിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്നാണ് ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട്.

കാസര്‍കോടും കോഴിക്കോടും വയനാട്ടിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തും. കണ്ണൂരില്‍ അഴീക്കോട്, പേരാവൂര്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാകും. വയനാട്ടില്‍ യു.ഡി.എഫ്. മണ്ഡലമായ സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ വടകര ജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെങ്കിലും, അട്ടിമറിസാധ്യതയും തള്ളുന്നില്ല. വടകരയില്‍ മത്സരിച്ചത് കെ.കെ. രമയാണെന്ന കാര്യം ശ്രദ്ധേയമാണ്.

 



തൃശ്ശൂരില്‍ വടക്കാഞ്ചേരിയടക്കം നേടാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, പത്മജാ വേണുഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ എതിരാളികളായുള്ള തൃശ്ശൂര്‍ സീറ്റില്‍ അത്ര പ്രതീക്ഷയില്ല . പാലക്കാട് കടുത്തമത്സരം നടന്ന തൃത്താലയില്‍ എം.ബി. രാജേഷ് 3000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് ജില്ലാകമ്മിറ്റിയുടെ കണക്ക്.

ഇബ്രാഹിംകുഞ്ഞിന്റെ കളമശ്ശേരിയിലാണ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് ഉറപ്പുള്ള ജയമായി സി.പി.എം. കണക്കാക്കിയിട്ടില്ല. കോട്ടയം ജില്ലയില്‍ നാലുസീറ്റ് ഉറപ്പിച്ചുപറയുന്നുണ്ട്. രണ്ടുസീറ്റുവരെ അധികം നേടാനായേക്കും. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് പാര്‍ട്ടിക്കണക്ക്. ആലപ്പുഴയില്‍ സി പി എം വോട്ടുകള്‍ ബി ജെ പി പിടിച്ചെന്ന ജി. സുധാകരന്റെ കണ്ടെത്തില്‍ പാര്‍ട്ടി തള്ളുന്നു. ഇത്തവണ അരൂര്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളിലെ തീരദേശവോട്ടുകള്‍ ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാണ്. ഈ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് ഉറപ്പിച്ചുപറയാന്‍ ജില്ലാനേതൃത്വത്തിന് കഴിയുന്നില്ല.

 




കൊല്ലം ജില്ലയിലും തീരദേശവോട്ടുകളാണ് നിര്‍ണായകം. പക്ഷേ, വലിയ അട്ടിമറിക്ക് സാധ്യതയില്ല. കരുനാഗപ്പള്ളി, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ മത്സരം ശക്തമാണ്. ഇവ ഉറപ്പുള്ള മണ്ഡലങ്ങളായി കണക്കാക്കിയിട്ടില്ല. ചവറയില്‍ മത്സരിച്ചത് ഷിബു ബേബി ജോണാണ്. മുകേഷിന് പോലും പ്രതീക്ഷയില്ലാത്ത കൊല്ലത്ത് സി പി എം പ്രതീക്ഷയര്‍പ്പിക്കുന്നു.

തിരുവനന്തപുരത്ത് നേമം ഉള്‍പ്പടെ വിജയിക്കുമെന്നാണ് ജില്ലനേതൃത്വത്തിന്റെ കണക്ക്. അരുവിക്കര എല്‍.ഡി.എഫ്. പിടിച്ചെടുക്കും. കോവളംസീറ്റ് നഷ്ടമാകും. കോവളം ഒഴികെയുള്ള ബാക്കി 13 ഇടത്തും വിജയിക്കും. 12 സീറ്റാണ് ഉറപ്പായും പ്രതീക്ഷിക്കുന്നത്.

 



ഇതെല്ലാം വായിച്ചാല്‍ പൊട്ടിചിരിച്ച് പോകും എന്നാണ് യുഡി എഫ് പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (2 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (3 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (5 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (5 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (5 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (5 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (5 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (5 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (6 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (6 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (7 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (8 hours ago)

Malayali Vartha Recommends