Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

രതീഷിനെ കൊന്നതോ? ആ കയര്‍ നിര്‍ണായകം; രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു

16 APRIL 2021 04:36 PM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷ് മാനസികസമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന കൂട്ടുപ്രതികളുടെ മൊഴി പോലീസ് തള്ളിക്കളഞ്ഞു.

രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്നും അറസ്റ്റിലാകുമെന്ന ഭീതിയില്‍ തൂങ്ങിമരിച്ചതാണെന്നും രതീഷിനൊപ്പം ഒളിവിലുണ്ടായിരുന്ന വിപിന്‍, ശ്രീരാഗ് എന്നീ പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെങ്കിലും രതീഷിനെ കൊലചെയ്ത് കെട്ടിത്തൂക്കിയതാണെന്ന വിലയിരുത്തലാണ് ക്രൈം ബ്രാഞ്ചിന്റേത്.

 



രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു എന്ന സൂചനയാണ് പുറത്തുവരുന്നത്.


മന്‍സൂറിനെ കൊലചെയ്ത ശേഷം രഹസ്യതാവളത്തില്‍ സിപിഎം കാരായ പ്രതികള്‍ തമ്മില്‍ കൊലയെച്ചൊല്ലി ഏറ്റുമുട്ടലുണ്ടായെന്നും മര്‍ദനത്തില്‍ മരിച്ച രതീഷിനെ കശുമാവില്‍ കെട്ടിത്തൂക്കിയതാണെന്നുമാണ് പോലീസ് നിരീക്ഷണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരീകാവയവ പരിശോധനാ ഫലവും വന്നതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് പറയുമ്പോഴും മൃതദേഹത്തിലെ പരിക്കുകളുടെ ഘടന കൊലപാതകത്തിലേക്കാണ് സൂചന നല്‍കുന്നത്.

 




രതീഷിന്റെ വയറ്റിലും അടിവയറ്റിലുമുള്ള ചതവുകള്‍ മന്‍സൂറിനെ കൊലചെയ്ത വേളയിലുണ്ടായ ഏറ്റമുട്ടലില്‍ സംഭവിച്ചതാണെന്ന സിപിഎം വിശദീകരണം പോലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല. വയറിനു മുറമെ പിന്‍വശത്തെ ചതതവുകള്‍ മരണത്തിന് തൊട്ടുമുന്‍പ് സംഭവിച്ചതാണെന്ന സൂചനയാണ് എഫ്ഐആറിലുള്ളതെന്നു പറയപ്പെടുന്നു.

ഫോറന്‍സിക് സര്‍ജന്റെയും സയന്റിഫിക് വിദഗ്ധരുടെയും നിരീക്ഷണങ്ങളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലുമുണ്ടാകും.




രതീഷ് സിപിഎമ്മിനുവേണ്ടി മുന്‍പും അക്രമത്തിന് പോയിരുന്നയാളെണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ മനസുള്ളയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട മാനസികാവസ്ഥയല്ലെന്നുമാണ് പോലീസ് പറയുന്നത്. തെറ്റായി പ്രതിയാക്കപ്പെട്ടതിലുള്ള മാനസീക സമ്മര്‍ദത്തില്‍ രതീഷ് ആത്മഹത്യ ചെയ്തതാണെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ന്യായീകരണം പോലീസ് അംഗീകരിച്ചിട്ടില്ല.


ഇലക്ഷനു മുന്‍ ദിവസങ്ങളിലും രതീഷ് ഉള്‍പ്പെടുന്ന കൊലയാളി സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരുന്നതായും അതിക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും സൈബര്‍ അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. പ്രതികളുടെ ഫോണ്‍വിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും മന്‍സൂര്‍കേസ് ആസൂത്രിതമായ കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവാണ്.

 



ഭീരുവിന്റെ മാനസികാവസ്ഥയിലായുന്നില്ല കൊലയ്ക്കു മുന്‍പും കൊലയ്ക്കുശേഷവും രതീഷ് എന്നതും സന്ദേശങ്ങളില്‍ തെളിഞ്ഞിരിക്കെ സ്റ്റഡിയിലുള്ള കൂട്ടുപ്രതികളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.


മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ രതീഷ് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുവരെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നുനെമ്മ് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇവരുടെ ഇടയില്‍നിന്ന് രതീഷ് ഒളിച്ചോടി കശുമാവില്‍ തൂങ്ങിമരിച്ചുവെന്ന പാര്‍ട്ടി വിശദീകരണം ക്രൈം ബ്രാഞ്ച് അപ്പാടെ തള്ളിക്കഴിഞ്ഞു.


അതേ സമയം തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനം ഏറ്റിരുന്നതായും ഇതുസംബന്ധിച്ച് രതീഷിന്റെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് എം വി ജയരാജന്റെ വിശദീകരണം. എന്നാല്‍ ഈ പരാതി സിപിഎം ആസൂത്രിതമായി അമ്മയെക്കൊണ്ട് കൊടുപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു.



രതീഷ് അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞ മേഖലയില്‍ പല വീട്ടുകാരുമായും രതീഷിന് നല്ല ബന്ധമാണുള്ളതെന്നും പ്രദേശത്തെ ചില വീട്ടുകാര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും കേസ് അന്വേഷിക്കുന്ന കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (38 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (58 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends