Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

രതീഷിനെ കൊന്നതോ? ആ കയര്‍ നിര്‍ണായകം; രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു

16 APRIL 2021 04:36 PM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷ് മാനസികസമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന കൂട്ടുപ്രതികളുടെ മൊഴി പോലീസ് തള്ളിക്കളഞ്ഞു.

രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്നും അറസ്റ്റിലാകുമെന്ന ഭീതിയില്‍ തൂങ്ങിമരിച്ചതാണെന്നും രതീഷിനൊപ്പം ഒളിവിലുണ്ടായിരുന്ന വിപിന്‍, ശ്രീരാഗ് എന്നീ പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെങ്കിലും രതീഷിനെ കൊലചെയ്ത് കെട്ടിത്തൂക്കിയതാണെന്ന വിലയിരുത്തലാണ് ക്രൈം ബ്രാഞ്ചിന്റേത്.

 



രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു എന്ന സൂചനയാണ് പുറത്തുവരുന്നത്.


മന്‍സൂറിനെ കൊലചെയ്ത ശേഷം രഹസ്യതാവളത്തില്‍ സിപിഎം കാരായ പ്രതികള്‍ തമ്മില്‍ കൊലയെച്ചൊല്ലി ഏറ്റുമുട്ടലുണ്ടായെന്നും മര്‍ദനത്തില്‍ മരിച്ച രതീഷിനെ കശുമാവില്‍ കെട്ടിത്തൂക്കിയതാണെന്നുമാണ് പോലീസ് നിരീക്ഷണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരീകാവയവ പരിശോധനാ ഫലവും വന്നതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് പറയുമ്പോഴും മൃതദേഹത്തിലെ പരിക്കുകളുടെ ഘടന കൊലപാതകത്തിലേക്കാണ് സൂചന നല്‍കുന്നത്.

 




രതീഷിന്റെ വയറ്റിലും അടിവയറ്റിലുമുള്ള ചതവുകള്‍ മന്‍സൂറിനെ കൊലചെയ്ത വേളയിലുണ്ടായ ഏറ്റമുട്ടലില്‍ സംഭവിച്ചതാണെന്ന സിപിഎം വിശദീകരണം പോലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല. വയറിനു മുറമെ പിന്‍വശത്തെ ചതതവുകള്‍ മരണത്തിന് തൊട്ടുമുന്‍പ് സംഭവിച്ചതാണെന്ന സൂചനയാണ് എഫ്ഐആറിലുള്ളതെന്നു പറയപ്പെടുന്നു.

ഫോറന്‍സിക് സര്‍ജന്റെയും സയന്റിഫിക് വിദഗ്ധരുടെയും നിരീക്ഷണങ്ങളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലുമുണ്ടാകും.




രതീഷ് സിപിഎമ്മിനുവേണ്ടി മുന്‍പും അക്രമത്തിന് പോയിരുന്നയാളെണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ മനസുള്ളയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട മാനസികാവസ്ഥയല്ലെന്നുമാണ് പോലീസ് പറയുന്നത്. തെറ്റായി പ്രതിയാക്കപ്പെട്ടതിലുള്ള മാനസീക സമ്മര്‍ദത്തില്‍ രതീഷ് ആത്മഹത്യ ചെയ്തതാണെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ന്യായീകരണം പോലീസ് അംഗീകരിച്ചിട്ടില്ല.


ഇലക്ഷനു മുന്‍ ദിവസങ്ങളിലും രതീഷ് ഉള്‍പ്പെടുന്ന കൊലയാളി സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരുന്നതായും അതിക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും സൈബര്‍ അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. പ്രതികളുടെ ഫോണ്‍വിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും മന്‍സൂര്‍കേസ് ആസൂത്രിതമായ കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവാണ്.

 



ഭീരുവിന്റെ മാനസികാവസ്ഥയിലായുന്നില്ല കൊലയ്ക്കു മുന്‍പും കൊലയ്ക്കുശേഷവും രതീഷ് എന്നതും സന്ദേശങ്ങളില്‍ തെളിഞ്ഞിരിക്കെ സ്റ്റഡിയിലുള്ള കൂട്ടുപ്രതികളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.


മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ രതീഷ് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുവരെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നുനെമ്മ് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇവരുടെ ഇടയില്‍നിന്ന് രതീഷ് ഒളിച്ചോടി കശുമാവില്‍ തൂങ്ങിമരിച്ചുവെന്ന പാര്‍ട്ടി വിശദീകരണം ക്രൈം ബ്രാഞ്ച് അപ്പാടെ തള്ളിക്കഴിഞ്ഞു.


അതേ സമയം തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനം ഏറ്റിരുന്നതായും ഇതുസംബന്ധിച്ച് രതീഷിന്റെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് എം വി ജയരാജന്റെ വിശദീകരണം. എന്നാല്‍ ഈ പരാതി സിപിഎം ആസൂത്രിതമായി അമ്മയെക്കൊണ്ട് കൊടുപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു.



രതീഷ് അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞ മേഖലയില്‍ പല വീട്ടുകാരുമായും രതീഷിന് നല്ല ബന്ധമാണുള്ളതെന്നും പ്രദേശത്തെ ചില വീട്ടുകാര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും കേസ് അന്വേഷിക്കുന്ന കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (8 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (8 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (11 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (12 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (12 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (12 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (13 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends