Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

സ്വതന്ത്ര ജീവിതം സ്ത്രീകളുടെ അവകാശം - ‘സ്കോർച്ച്ഡ് എർത്ത്, അൺബ്രോക്കൺ ഫ്ലൈറ്റ്സുമായി ദേവപ്രിയയും ശൈലജയും

25 JANUARY 2026 05:04 PM IST
മലയാളി വാര്‍ത്ത

ബീഹാറിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജാർഖണ്ഡിലെ കൽക്കരി ഖനി ജീവിതങ്ങളിൽ നിന്നുമാണ് സ്റ്റുഡൻ്റ്സ് ബിനാലെ കലാകാരികളായ ദേവപ്രിയ സിംഗും ശൈലജ കേഡിയയും തങ്ങളുടെ ‘സ്കോർച്ച്ഡ് എർത്ത്, അൺബ്രോക്കൺ ഫ്ലൈറ്റ്സ്’ എന്ന കലാസൃഷ്ടി രൂപപ്പെടുത്തിയത്. ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിലാണ് ഈ കലാസൃഷ്ടി പ്രദർശിപ്പിച്ചിട്ടുള്ളത്.

ഖനികളിലെ ജീവിതവും സ്ത്രീകള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യത്തെയും കുറിച്ചാണ് ഈ പ്രദർശനം സംവദിക്കുന്നതെന്ന് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളുടെ ചുമതല വഹിക്കുന്ന ക്യൂറേറ്റർമാരായ സെക്കുലർ ആർട്ട് കളക്ടീവ് (ഭൂഷൺ ബോംബാലെ, സാലിക് അൻസാരി, ഷമീം ഖാൻ, ഷമൂദ അമ്രേലിയ) വ്യക്തമാക്കി. ശൈലജ കേഡിയയുടെയും ദേവപ്രിയയുടെയും സൃഷ്ടികള്‍ അവർ ജീവിക്കുന്ന ചുറ്റുപാടുകളുടെ നേര്‍ക്കാഴ്ചയാണ്. ജാർഖണ്ഡിലെ ഖനന മേഖലയിലെ ചൂഷണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലുള്ള പരിസ്ഥിതി, മുതലാളിത്തം, മണ്ണ്, ഉപജീവനം, എന്നിവയുടെ സങ്കീര്‍ണതകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. സങ്കീർണ്ണമായ രചനകളിലൂടെ, ജീവിതാഭിലാഷങ്ങളില്‍ ബിഹാറിലെ യുവതികൾ നേരിടുന്ന അസമത്വത്തെയാണ് ദേവപ്രിയ അഭിസംബോധന ചെയ്യുന്നത്. ചരിത്രങ്ങള്‍ക്കപ്പുറം പ്രസക്തിയുള്ള ഇവരുടെ കലാപ്രവർത്തനങ്ങൾ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണ് മിഴി തുറക്കുന്നതെന്നും ക്യൂറേറ്റര്‍മാര്‍ പറഞ്ഞു.

ജാർഖണ്ഡിലെ കൽക്കരി ഖനികൾ രൂപപ്പെടുത്തിയ തീക്ഷ്ണമായ ജീവിതങ്ങളെയാണ് ശൈലജ കെഡിയയുടെ കരി കൊണ്ടെഴുതിയ ചിത്രം പ്രതിനിധാനം ചെയ്യുന്നത്. മലിനമായ വായു ശ്വസിക്കാനും പുകയ്ക്കും ഇരുട്ടിനും കീഴിൽ കഴിയാനും മനുഷ്യർ നിർബന്ധിതരാകുന്ന അവസ്ഥ ഇതിൽ പ്രതിഫലിക്കുന്നു. കനത്ത ഭാരങ്ങൾ ചുമക്കുന്നവരും ചൂഷണവും പരിസ്ഥിതി നാശവും മൂലമുണ്ടാകുന്ന ദുരിതങ്ങൾ അനുഭവിക്കുന്നവരുമായ നിശബ്ദ തൊഴിലാളികളായ മനുഷ്യരെയും മൃഗങ്ങളെയും ചിത്രത്തിലെ കഴുതകൾ പ്രതീകവത്കരിക്കുന്നു.

തുണിയിൽ പതിപ്പിച്ച മൂന്ന് ചിത്രങ്ങൾ അടങ്ങുന്ന ദേവപ്രിയയുടെ സൃഷ്ടി, വീട്ടിലെ സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളും അവരുടെ ആഗ്രഹങ്ങളും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തെയാണ് ചിത്രീകരിക്കുന്നത്. മൺനിറങ്ങളും സ്വാഭാവികമായ തുണികളും ഉപയോഗിച്ചാണ് കലാരൂപം തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകളുടെ സ്വപ്നങ്ങൾ എങ്ങനെയാണ് അവഗണിക്കപ്പെടുന്നതെന്നും മാറ്റിവെക്കപ്പെടുന്നതെന്നും ഇത് വ്യക്തമാക്കുന്നു. കൂടാതെ, സമൂഹത്തിന്റെ പരമ്പരാഗതമായ ചിന്താഗതികളെ സൂചിപ്പിക്കുന്ന ചിറകുകളുള്ള ഒരു പുരുഷരൂപവും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.


താൻ വളർന്നുവന്ന സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും അനുവാദം വേണമെന്ന് ദേവപ്രിയ പറയുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും എപ്പോൾ തിരികെ വരുമെന്നും വ്യക്തമാക്കാതെ വീടിന്റെ പടി കടക്കാൻ പോലും പലർക്കും അനുവാദമില്ല. തന്റെ ഗ്രാമത്തിലെ സ്ത്രീകളുമായി നടത്തിയ നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ് വീർപ്പുമുട്ടലുകളെക്കുറിച്ചും സ്വതന്ത്രമാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ദേവപ്രിയ കൂടുതൽ മനസ്സിലാക്കിയത്.

താൻ ഇപ്പോൾ നയിക്കുന്ന സ്വതന്ത്രമായ ജീവിതം മറ്റ് പല സ്ത്രീകളുടെയും അവകാശമാണെന്ന് ദേവപ്രിയ തിരിച്ചറിയുന്നു. ജോലി ചെയ്യാൻ അനുവാദം ലഭിച്ചാലും പലപ്പോഴും ഉത്തരവാദിത്തങ്ങൾ സ്ത്രീകളുടെ കാലുകളെ ബന്ധിക്കുകയാണ്. വീട്ടുജോലികളും ഔദ്യോഗിക ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന രീതിയെയും ഈ സൃഷ്ടി പ്രതിഫലിപ്പിക്കുന്നു.

ഒരു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ദേവപ്രിയ ഈ സൃഷ്ടി പൂർത്തിയാക്കിയത്. പ്രദർശനം കാണാനെത്തുന്നവരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ സൃഷ്ടിക്ക് ലഭിക്കുന്നത്. പലരും ഈ കഥ തങ്ങളുടേതാണെന്ന് തിരിച്ചറിയുന്നു. കൊച്ചി-മുസിരിസ് ബിനാലെക്കൊപ്പം നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെ വലിയൊരു പഠനാനുഭവമാണെന്ന് ദേവപ്രിയ കരുതുന്നു. ലോകോത്തര കലകളെ പരിചയപ്പെടാനും പുതിയ ആളുകളെ കണ്ടുമുട്ടാനും കൊച്ചി തനിക്ക് വലിയ അവസരമാണ് നൽകിയത്. ഒരു കലാകാരി എന്ന നിലയിൽ വളരാൻ കൊച്ചി തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (4 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (5 hours ago)

Malayali Vartha Recommends