പ്രളയകാലത്ത് രക്ഷകനായ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഓഫീസര്‍
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ വി വിനീത് (34) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു.
6 വര്‍ഷമായി തിരുവല്ല നിലയത്തിലെ ജോലിയില്‍ തുടര്‍ന്നു വരവെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. 2018ലെ പ്രളയകാലത്ത് രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. കോ വിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാധരന്റേയും ഓമനയുടേയും മകനാണ് ഭാര്യ: അശ്വതി. മകള്‍: ദേവശ്രീ (6)
https://www.facebook.com/Malayalivartha