കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പൊലീസിന് നിർദ്ദേശം നൽകി ഹൈകോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ർദ്ദേശം നൽകി ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബഞ്ച് അറിയിച്ചു.
മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്.
ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി ഡിജിപിയ്ക്ക് നിർദ്ദേശം നൽകി.
അതേസമയം, ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട നിയന്ത്രംണം ഈ മാസം 9 വരെ നീണ്ട് നില്‍ക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയായി നിലവിലുള്ള വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിയില്‍ തന്നെയാണ് നടപടി. പ്രാദേശിക മേഖലകളിലും നഗരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.
പൊലീസിന് പുറമെ സെക്‌ട്രല്‍ മജിസ്‌ട്രേട്ട്മാരും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 25ശതമാനമായി നിജപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ് 50 ശതമാനം നടത്തുന്നുണ്ട്.
അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല.
മരുന്ന്, പഴം, പച്ചക്കറി, പാല്‍, മല്‍സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകളും, വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവ രാത്രി 9 വരെ തുറക്കാം.
ജീവനക്കാര്‍ ഇരട്ട മാസ്‌കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളും തുറക്കുന്നുണ്ട്.ബാങ്കുകള്‍ 1മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്.ഹോട്ടലിലും റെസ്‌റ്റോറന്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി 9 വരെ പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























