Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഈ തിരുമേനിയെന്തായിങ്ങനെ... ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാണ് എന്ന ചിന്ത നിലനില്‍ക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരെപ്പോലും വിസ്മയിപ്പിച്ച തിരുമേനിയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം; ബിജെപി നേതാക്കളും തിരുമേനിയെ ഏറെ ബഹുമാനിച്ചു; എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തു നിര്‍ത്താന്‍ തിരുമേനിക്ക് കഴിഞ്ഞത് വിസ്മയം

05 MAY 2021 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

ക്രൈസ്തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും വെല്ലുവിളിച്ചും പലതും തിരുത്തിക്കുറിച്ചുമായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ യാത്ര. കമ്മ്യൂണിസ്റ്റുകാര്‍ക്കും ബിജെപിക്കാര്‍ക്കും തിരുമേനിയെ ഏറെ ഇഷ്ടമായിരുന്നു. ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ മറക്കാത്ത വ്യക്തിത്വം.

അതിനുനേരേ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ബിഷപ്പാകുക എന്നതിനെപ്പറ്റി എനിക്കു ചില സ്വപ്നങ്ങളുണ്ടായിരുന്നു. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായപ്പോള്‍ അവയൊന്നും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ സാധിച്ചില്ല.

 

 

കാരണം ഭരണകാര്യങ്ങള്‍ തന്നെ ചെയ്ത് തീര്‍ക്കുവാന്‍ സമയം ലഭിച്ചിരുന്നില്ല. റിട്ടയര്‍ ചെയ്തപ്പോള്‍ മുമ്പുണ്ടായിരുന്ന ബന്ധങ്ങളും കാഴ്ചപ്പാടുകളും പ്രായോഗിക ജീവിതത്തില്‍ കൊണ്ടു വരുവാന്‍ സാധിച്ചു. ജീവിതം ഒരു തുടര്‍ച്ചയാണ്. ഓരോ ഘട്ടവും ഓരോ ആഘോഷമാണ്. എന്നാണ് തിരുമേനി പറഞ്ഞത്.

കേരളത്തിലെ െ്രെകസ്തവ സഭാ മേലധ്യക്ഷന്മാര്‍ കമ്യൂണിസ്റ്റുകാരുമായി വേദി പങ്കിടാതെ നിന്ന അവസരമുണ്ട്. മറ്റു ബിഷപ്പുമാരുടെ അഭ്യര്‍ഥന പോലും വകവയ്ക്കാതെയാണ് തിരുമേനി കമ്യൂണിസ്റ്റുകാരുടെ വേദിയിലെത്തിയത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: 'ഞാന്‍ മാര്‍ക്‌സിസ്റ്റുകാരുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുത്തു. ദൈവം അംഗീകരിക്കുന്നവരെ ഞാനും അംഗീകരിക്കുന്നു. അല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പമാ. മതേതര സമൂഹത്തെക്കുറിച്ചുള്ള സെമിനാറിനാ ഞാന്‍ പോയത്. മതേതര സമൂഹമെന്നാല്‍ ദൈവമില്ലാത്ത സമൂഹമെന്നല്ല.'

 

 



കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം തിരുമേനി പ്രിയങ്കരനാണ്. പിണറായി വിജയനും എം.എ. ബേബിയുമൊക്കെ തിരുമേനിയെ അഭിനന്ദിച്ചു പ്രസംഗിച്ചിട്ടുണ്ട്. തിരുമേനിയെ മാതൃകാ ബിഷപ്പായി ആരെങ്കിലും ചിത്രീകരിച്ചാല്‍ അദ്ദേഹം യോജിക്കില്ല. മാതൃക എന്ന വാക്കിനോടു തന്നെ തിരുമേനിക്കു വലിയ മമതയില്ല.

ഓരോ ദേശത്തിനും ചേരുന്ന രീതിയില്‍ അവിടത്തെ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യുംപോലെ നേതൃത്വം കൊടുക്കുന്നതാണ് മാതൃകയെന്നത് കൊണ്ട് തിരുമേനി ഉദ്ദേശിക്കുന്നത്. ഏല്പിച്ച ജോലി ഉത്തരവാദിത്തത്തോടെ, സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയില്‍ ചെയ്യണം. അതായിരിക്കണം മാതൃക.

 



ജാതി മത ചിന്തകള്‍ക്കതീതമായ 'കമ്യൂണിറ്റി ബില്‍ഡിങ് അപ്' ആണ് തിരുമേനിയുടെ സ്വപ്നവും ദര്‍ശനവും. പള്ളിയാരാധന കഴിഞ്ഞാലുടന്‍ സ്ഥലം വിടുന്ന രീതി മാറ്റണമെന്ന് തിരുമേനി അഭിപ്രായപ്പെടുന്നു. കുറെ നേരം എല്ലാവരുമായി സംസാരിക്കണം. അപ്പോഴായിരിക്കുമറിയുന്നത് മറിയാമ്മ ആശുപത്രിയിലായ കാര്യം. നോക്കുവാന്‍ ആരുമില്ല. പണത്തിന് കുറവുണ്ട്. ഉടനെ അവിടെ കൂടിനിന്നവരെല്ലാം ചേര്‍ന്ന് പണം പിരിച്ചെടുത്ത് മറിയാമ്മയെ കാണുവാന്‍ പോകുന്നു.

തിരുമേനി ചോദിക്കുന്നു: 'അതൊരു റീ ക്രിയേഷനല്ലേ, ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന അവസരമാണത്'. പള്ളിയാരാധന കഴിഞ്ഞ് എല്ലാവരും ചായയും ബിസ്‌കറ്റും കഴിച്ചിട്ടേ പോകാവൂ എന്നൊരിക്കല്‍ തിരുമേനി പറഞ്ഞു. ചായ കുടിക്കുന്ന അവസരത്തിലെങ്കിലും തമ്മില്‍ അല്‍പം സംസാരിക്കട്ടെയെന്നു കരുതിയാണു പറഞ്ഞത്. അതു ഫലിച്ചു. പണം ഉണ്ടാകുന്നതു കൊണ്ട് സന്തോഷം ലഭിക്കുകയില്ല. പണമല്ല ജീവിതവിജയത്തിനാധാരം.

 



ദൈവം ലോകത്തെ സ്‌നേഹിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം സഭയെ സ്‌നേഹിച്ചു എന്നല്ല. സഭ ലോകത്തിന് വേണ്ടിയാണ്. ഒരു എംഎല്‍എ യെ നാം തിരഞ്ഞെടുക്കുന്നത് നമ്മുടെ കാര്യം നോക്കാനാണ്, സ്വന്തം കാര്യം നോക്കാനല്ല. അതുപോലെയാണ് സഭയുടെ കാര്യവും.

 

ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി ദൈവം തിരഞ്ഞെടുത്ത സമൂഹമാണ് സഭ. പട്ടാളക്കാരുടെ കാര്യം നോക്കുക. They will die so that others will live. സഭയും ഇതു പോലെയാണ്. ലോകത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ജീവന്‍ നല്‍കേണ്ടുന്നതാണ് സഭ. ഇന്ന് സഭയുടെ ഉദ്ധാരണത്തിനു വേണ്ടി ലോകത്തെ ഉപയോഗിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

 



സമൂഹത്തിനു മാറ്റമുണ്ടാകണമെങ്കില്‍ നല്ല പോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. അതിനു കഴിയുന്നവര്‍ക്കേ ജനത്തിനു പുതിയ ദര്‍ശനം കൊടുക്കാനാവൂ. പുതിയ ദര്‍ശനങ്ങള്‍ ലഭിക്കുമ്പോള്‍ പുതിയ സ്വപ്നങ്ങള്‍ കാണുവാന്‍ ഇടയാകും. അപ്പോഴേ വ്യക്തികളിലും സമൂഹത്തിലും മാറ്റമുണ്ടാകൂ.... അതാണ് തിരുമേനിയെ വേറിട്ട് നിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (14 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (27 minutes ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (36 minutes ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (42 minutes ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (4 hours ago)

അവസാന ഓഡിയോ സന്ദേശം..  (4 hours ago)

COURT പൊരിഞ്ഞ അടി  (5 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (5 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (5 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (5 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (6 hours ago)

Malayali Vartha Recommends