രണ്ടാഴ്ച കൂടി കോവിഡ് രോഗനിരക്ക് ഉയർന്നുനിൽക്കുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനം ലോക്ക് ഡൗണിലേക്കോ? ആ തീരുമാനം ഉടനറിയാം

രണ്ടാഴ്ചകൂടി കടുത്ത ജാഗ്രത പുലർത്തുക. രണ്ടാഴ്ച കൂടി കോവിഡ് രോഗനിരക്ക് ഉയർന്നുനിൽക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേനിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാനിടയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു .
തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം ഈ ഘട്ടത്തിൽ 2500 മുതൽ നാലായിരംവരെ ആയേക്കുമെന്നാണ് കണക്കുകൂട്ടൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പ്.
എല്ലാ ജില്ലയിലും കിടക്കകളും ഐ.സി.യു. കിടക്കകളും ആവശ്യത്തിന് ലഭ്യമാണ്. എന്നാൽ തിരുവനന്തപുരത്ത് കൂടുതൽ ഐ.സി.യു. കിടക്കകൾ ഒരുക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കൊല്ലം, എറണാകുളം ജില്ലകളിലും അധിക സൗകര്യമൊരുക്കേണ്ടിവരുമെന്ന് സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് ദേശീയ ശരാശരിക്കുമുകളിലാണ്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ദേശീയതലത്തിൽ 21.46 ശതമാനവും സംസ്ഥാനത്ത് 25.19 ശതമാനവുമാണ്.
75,08,437 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. രണ്ടുദിവസത്തേക്കുള്ള ഉപയോഗത്തിനാവശ്യമായ 2.4 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്. ഓക്സിജൻ 20 ദിവസത്തേക്ക് ഭദ്രമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇരുപത് ദിവസത്തേക്ക് മതിയാവുന്ന ഓക്സിജൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 119.7 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അടക്കം 219.22 ടൺ ഓക്സിജനാണ് സ്റ്റോക്കുള്ളത്. റീഫില്ലിങ് ശേഷികൂടി കണക്കിലെടുത്താണ് ഓക്സിജൻ നിലവിൽ ഭദ്രമാണെന്ന് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തലുകൾ പുറത്ത് വരുന്നു . ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണിക്കുന്നു . അഞ്ചുദിവസത്തിനിടെ 248 പേര്‍ മരിച്ചു.
എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നിൽക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തൽ.
ഇതിനനുസരിച്ച് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം കൊടുത്തിട്ടുണ്ട് . സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്.
മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30 ലേറെപ്പേരും കോവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂര്‍ണ അടച്ചിടലിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























