Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ഇപ്പോള്‍ അന്വേഷിക്കേണ്ട അല്ലേ... പന്ത്രണ്ടോളം കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച വന്നതോടെ ചിന്തിച്ച് ബിജെപി; ബി.ജെ.പിയുടെ തോല്‍വിക്ക് കേന്ദ്രാന്വേഷണവും തിരിച്ചടിയായെന്നു വിമര്‍ശനം; ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ബിജെപി മുന്നേറ്റമുണ്ടാക്കാനാകില്ല

08 MAY 2021 08:45 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരു വര്‍ഷമായി ഇഡി, കസ്റ്റംസ്, എന്‍ഐഎ, സിബിഐ തുടങ്ങിയ പന്ത്രണ്ടോളം കേന്ദ്ര ഏജന്‍സികളാണ് സര്‍ക്കാരിന് മേല്‍ വട്ടം ചുറ്റിയത്. എന്നിട്ട് അന്വേഷണം എന്തായെന്ന് ചോദിച്ചാല്‍ അറിയില്ല. സ്വര്‍ണം ആരയച്ചെന്നോ എന്തിനയച്ചെന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്വേഷണം തണുത്ത മട്ടുമാണ്.

അതേസമയം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പു പരാജയത്തിനു മുഖ്യകാരണമായെന്നു ബി.ജെ.പി. ഭാരവാഹിയോഗത്തില്‍ വിമര്‍ശനമുണ്ടായി. സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തിരിച്ചടിയായെന്നും വിലയിരുത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ്, നാമനിര്‍ദേശ പത്രിക തള്ളല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ദേശീയ നേതാക്കള്‍ കേട്ടിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനായിരുന്നു കേന്ദ്രനേതാക്കളുടെ നിര്‍ദേശം.

പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി പാര്‍ട്ടിവേദിക്കു പുറത്ത് പരസ്യവിമര്‍ശനം നടത്തരുതെന്നു വിലക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ നേരത്തേതന്നെ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളുകയും ചെയ്തിരുന്നു. ചില നേതാക്കള്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നും വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഇവരുണ്ടാക്കിയെന്നും കാണിച്ച് ഒരുവിഭാഗം ദേശീയനേതൃത്വത്തിന് കത്തയച്ചെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.

വോട്ടെണ്ണലിനു തൊട്ടുപിന്നാലെ കോര്‍കമ്മിറ്റിക്കുശേഷമാണ് ഓണ്‍ലൈനായി സംസ്ഥാന ഭാരവാഹിയോഗം ചേര്‍ന്നത്. ജില്ലാപ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിങ്ങായിരുന്നു പ്രധാനം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും ചെന്നെത്താത്തത് സംസ്ഥാന സര്‍ക്കാരിനു ഗുണകരമായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

 



കേരളത്തിനു യോജിക്കാത്ത നിലയിലുള്ള പ്രചാരണമാണ് നടന്നതെന്നു ഹെലികോപ്റ്ററിലെത്തി പ്രചാരണം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യമിട്ട് പരാമര്‍ശമുണ്ടായി. എന്‍.ഡി.എയില്‍നിന്നു തെറ്റിനില്‍ക്കുന്ന ബി.ഡി.ജെ.എസി.ന്റേത് ദയനീയ പ്രകടനമായിരുന്നെന്ന വിമര്‍ശനം കോര്‍കമ്മിറ്റി യോഗത്തിലെന്നതുപോലെ സംസ്ഥാന ഭാരവാഹി യോഗത്തിലുമുണ്ടായി.

ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ നേതാക്കളുടെ പരിശോധനയും തുടര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

 



അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഘടനാതലത്തില്‍ അശ്രദ്ധയെന്ന് ഭാരവാഹി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. സംസ്ഥാന നേതൃത്വത്തിന് സംഘടനാതല ശ്രദ്ധക്കുറവാണെന്നും ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തെങ്കിലും പുതിയ ബന്ധം വോട്ടായി മാറ്റാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. പാര്‍ട്ടിയ്ക്ക് ശക്തിയുള്ള തിരുവനന്തപുരത്ത് പോലും എന്‍എസ്എസ് പിന്തുണ നേടുന്നതിലും ബിജെപിയ്ക്ക് പരാജയം സംഭവിച്ചെന്ന് യോഗത്തില്‍ നേതൃത്വത്തിനെതിരെ കുറ്റപ്പെടുത്തലുയര്‍ന്നു.

 



കൃഷ്ണദാസും ശോഭാസുരേന്ദ്രനും സി കെ പത്മാനാഭനും ഭാരവാഹിയോഗത്തില്‍ വിട്ടുനിന്നുവെങ്കിലും സ്വന്തം പാളയത്തില്‍ നിന്നുപോലും നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായി. പാലക്കാട് ഒഴികെ എല്ലായിടത്തും ബിജെപി ദയനീയമായി പിന്നോട്ട് പോയതിന് കാരണം നേതൃത്വത്തിന്റെ സംഘടനാവീഴ്ചയെന്നാണ് ഭാരവാഹി യോഗത്തില്‍ പലരും വിരല്‍ ചൂണ്ടിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (2 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (3 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (3 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (3 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (6 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (6 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (7 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (7 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (8 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (8 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (8 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (8 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends